വടക്കഞ്ചേരി ബസ് അപകടം സംഭവിക്കാൻ പാടില്ലാത്തത് ആയിരുന്നുവെന്നും റോഡിലെ അശ്രദ്ധയെ കുറിച്ച് ആശങ്കയുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. അപകടം ഹൃദയഭേദകമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം അപകടങ്ങൾ ഇനി ആവർത്തിക്കരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സംഭവത്തിൽ  ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് ഇന്ന്, ഒക്ടോബർ 7 ന് ഹൈക്കോടതിയിൽ ഹാജരായി. റോഡിലെ അശ്രദ്ധ മൂലം ഉണ്ടാകുന്ന അപകടങ്ങൾ തടയാൻ കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും എസ് ശ്രീജിത്ത് ഹൈക്കോടതിയിൽ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

കോടതി എസ് ശ്രീജിത്തിനോട് റോഡ് സുരക്ഷാ കമ്മീഷണറുടെ ഉത്തരവാദിത്തങ്ങള്‍ എന്തൊക്കെയാണെന്ന് ചോദിക്കുകയും അദ്ദേഹം അത് വിശദീകരിക്കുകയും ചെയ്തു. കൂടാതെ അപകടം നടന്ന ബസ് അമിത വേഗതയിലായിരുവെന്ന് ബസിന്റെ ഉടമയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും, കൂടാതെ രണ്ട് തവണ അലേർട്ട് നൽകിയിരുന്നുവെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. കൂടാതെ 368 ഉദ്യോഗസ്ഥർ മാത്രമാണുള്ളതെന്നും 1.67 കോടി വണ്ടികൾ കേരളത്തിൽ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ സ്പീഡ് ഗവർണറിൽ കൃത്രിമത്വം നടത്തുന്നുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് കോടതി അറിയിച്ചു.


ALSO READ: വടക്കഞ്ചേരി ബസ് അപകടം; ഡ്രൈവർക്കെതിരെ കൂടുതൽ വകുപ്പുകൾ, ബസ് ഉടമക്കെതിരെയും കേസെടുക്കാൻ നിർദേശം


അതേസമയം വടക്കഞ്ചേരി ബസ് അപകടത്തിൽ പിടിയിലായ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പോലീസ്. മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് ആദ്യം കേസെടുത്തിരുന്നത്. ജോമോനെ പോലീസ് ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. അപകട സമയത്ത് ഇയാൾ പോലീസിനോട് കള്ളം പറഞ്ഞ് കടന്ന് കളയുകയായിരുന്നു. ഇക്കാര്യത്തെ കുറിച്ചും അന്വേഷിക്കും. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അപകടം ഉണ്ടായ സാഹചര്യം, വാഹനം ഓടിക്കുമ്പോൾ ജോമോൻ മദ്യപിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളായിരിക്കും പോലീസ് അന്വേഷിക്കുക.  


ഇന്നലെ വൈകിട്ടാണ് തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിച്ച ജോമോനെ പോലീസ് പിടികൂടുന്നത്. ബസ് ഉടമ അരുണിനെയും പോലീസ് പിടികൂടി. കൊല്ലം ചവറയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ബസിന്റെ ഫിറ്റ്നസ് റദാക്കുന്നതും, ഡ്രൈവറുടെ ലൈസൻസ് റദ്ദാകുന്നതും ഉൾപ്പെടെയുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പിൻ്റെ ഭാഗത്തുനിന്നും ഉണ്ടാവും. ഇതിനിടെ ബസ് ഉടമയ്ക്കെതിരേയും കേസെടുക്കാൻ നിർദേശം ഉണ്ട്. ടൂറിസ്റ്റ് ബസ് കാറിനേയും കെഎസ്ആർടിസി ബസിനേയും ഒരുമിച്ച് മറികടക്കാൻ ശ്രമിച്ചെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.