തൃശൂർ: വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ പൊതുപരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി. തുടർച്ചയായി ഹൈക്കോടതി വിധി ലംഘിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടി കെ ബി സുമോദ് നൽകിയ ഹർജിയിലാണ് ഉത്തരവ്. ഉത്തരവ് പാലിക്കുന്നതിൽ ദേവസ്വംബോർഡ് ശ്രദ്ധ പുലർത്തണമെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച്.


COMMERCIAL BREAK
SCROLL TO CONTINUE READING

കാലങ്ങളായി വടക്കും നാഥ ക്ഷേത്ര മൈതാനിയിൽ രാഷ്ട്രീയ പരിപാടികളാലും സാമൂഹ്യ വിരുദ്ധരുടെ ശല്യം കൊണ്ടും ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾ ബുദ്ധിമുട്ടിലാണെന്നാണ് പരാതിക്കാരൻ പറയുന്നത്. തുടർച്ചയായി ഹൈക്കോടതി വിധി ലംഘിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി, ദേവസ്വം വകുപ്പ് സെക്രട്ടറി, കൊച്ചിൻ ദേവസ്വം ബോർഡ്, ജില്ലാ കലക്ടർ തുടങ്ങിയവരെ എതിർകക്ഷികളാക്കി സമർപ്പിച്ച ഹർജിയിലാണ് വിധി വന്നത്.


പൂരത്തിനും ക്ഷേത്രവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കുമല്ലാതെ ക്ഷേത്ര മൈതാനിയിൽ മറ്റു പരിപാടികളൊന്നും അനുവദിക്കരുതെന്നാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. ക്ഷേത്ര മൈതാനിയിലും നടപ്പാതകളിലും പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നത് ഭക്തരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നതാണെന്നും ഉത്തരവിൽ പറയുന്നു. തൃശൂർ സ്വദേശിയായ കെ ബി സുമോദാണ് ഹർജിക്കാരൻ.


ALSO READ: Hospital Protection Act: ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം; സുപ്രധാന മാറ്റങ്ങൾ ഇങ്ങനെ


ഇക്കാര്യം ചൂണ്ടിക്കാട്ടി 2013ൽ തന്നെ ഹൈക്കോടതി ഉത്തരവ് ഇട്ടിരുന്നെങ്കിലും ഉത്തരവ് കൃത്യമായി പാലിക്കപ്പെട്ടില്ല. ക്ഷേത്ര ഭൂമി സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ദേവസ്വം ബോർഡിനാണെന്നും ഈ ഉത്തരവ് പാലിക്കുന്നതിൽ ശ്രദ്ധ പുലർത്തണമെന്നും കോടതി വ്യക്തമാക്കി. ക്ഷേത്രഭൂമിയിൽ രാത്രി കാലങ്ങളിൽ സംഗീതനിശ നടത്തുന്നതും കർശനമായി തടഞ്ഞിട്ടുണ്ട്.


സാമൂഹ്യ വിരുദ്ധരുടെ ശല്യമുള്ളതിനാൽ കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്നും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും കോടതി നിർദ്ദേശമുണ്ട്. അതേസമയം സൗന്ദര്യവൽകരണത്തിന്റെ പേരിൽ ഒരു തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളും നടത്താൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.