തിരുവനന്തപുരം: സംസ്ഥാനത്തെ മൃഗസംരക്ഷണ വകുപ്പ് ഓഫീസുകളിലും സർക്കാർ (Government) മൃഗാശുപത്രികളിലും വ്യാപക ക്രമക്കേടുകളെന്ന് വിജിലൻസ്. ജില്ലാ വെറ്റിനറി ഓഫീസുകളിലും സർക്കാർ മൃഗാശുപത്രികളിലും നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വെറ്റിനറി മരുന്നുകൾ വാങ്ങുന്നതിലും ജില്ലാ വെറ്റിനറി ഓഫീസ് വഴി വിതരണം ചെയ്യുന്ന ഫണ്ടുകളിലുമാണ് തിരിമറികൾ നടന്നിരിക്കുന്നത്. പലയിടങ്ങളിലും ടെൻഡർ നടപടികൾ അട്ടിമറിച്ച് മരുന്ന് സംഭരിച്ചതായും രജിസ്റ്ററുകളിൽ തിരുത്തലുകൾ വരുത്തിയതായും കണ്ടെത്തി. ഒപ്പം മൂവ്മെന്റ് രജിസ്റ്ററുകൾ സൂക്ഷിക്കാതെ ഡോക്ടർമാർക്ക് സ്വകാര്യ പ്രാക്ടീസിന് അവസരമൊരുക്കുന്നതായും വിജിലൻസ് പരിശോധനയിൽ വ്യക്തമായി.


ALSO READ: സംസ്ഥാനത്ത് ഏഴ് പുതിയ ഡിസ്പെൻസറികൾക്ക് ESI കോർപ്പറേഷന്റെ അനുമതി ലഭിച്ചതായി മന്ത്രി V.Sivankutty


റെയിഡിനിടെ ഇടുക്കി വണ്ണപുരം മൃഗാശുപത്രിയിൽ ഡോക്ടർ പുറത്തേക്കെറിഞ്ഞ് കളഞ്ഞ 2,500 രൂപയും വിജിലൻസ് പിടിച്ചെടുത്തു. ഓപ്പറേഷൻ മൃഗസംരക്ഷണം എന്ന പേരിൽ നടത്തിയ പരിശോധനയിൽ സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റുകളും പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.