തിരുവനന്തപുരം: വിഴിഞ്ഞം സമരം അക്രമാസക്തമാകുകയും പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ശക്തമായ സുരക്ഷയാണ് പോലീസ് ഒരുക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ വിഴിഞ്ഞത്ത് ക്രമസമാധാനപാലനത്തിനായി സ്പെഷ്യൽ പോലീസ് ഓഫീസറെ നിയമിച്ചു. ഡിഐജി നിശാന്തിനിയെയാണ് സ്പെഷ്യൽ പോലീസ് ഓഫീസറായി നിയമിച്ചത്. ക്രമസമാധാനപാലനത്തിന് ഡിഐജിക്ക് കീഴിൽ പ്രത്യേക സംഘത്തെയും നിയോ​ഗിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

വിഴിഞ്ഞത്ത് സമരക്കാർ പോലീസ് സ്റ്റേഷനിൽ നടത്തിയ അക്രമത്തിൽ നിരവധി ഫയലുകളും ഉപകരണങ്ങളും അക്രമികൾ നശിപ്പിച്ചു. അമ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 30 പോലീസുകാർക്ക് പരിക്കേറ്റു. ഇരുപതോളം സമരസമിതി പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. കാലിന് ഗുരുതര പരിക്കേറ്റ എസ്ഐയെ ഫോർട്ട് എസ്.പി ആശുപത്രിയിലേക്ക് മാറ്റി. ഹോളോബ്രിക്സ് കല്ലുകൊണ്ട് എസ്ഐയുടെ കാലിൽ അടിക്കുകയായിരുന്നു. എഎസ്ഐയെയും ആക്രമിച്ചു. പരിക്കേറ്റ എഎസ്ഐയും ചികിത്സയിലാണ്. അഞ്ച് പ്രദേശവാസികൾക്കും പരിക്കേറ്റിട്ടുണ്ട്. ഒരാഴ്ചയോളം പോലീസ് സ്റ്റേഷനിലും പരിസരത്തും കർശന നിരീക്ഷണം ഏർപ്പെടുത്തും.


ALSO READ: Vizhinjam violence: വിഴിഞ്ഞത്ത് അതീവ ജാഗ്രത; വൻ പൊലീസ് സുരക്ഷ, സ്ഥിതി​ഗതികൾ വിലയിരുത്തി എഡിജിപി എംആർ അജിത്ത്കുമാർ


വിഴിഞ്ഞത്ത് 1200 ലധികം പൊലീസിനെ അധികമായി നിയോഗിക്കാൻ തീരുമാനമായിരുന്നു. ഡ്യൂട്ടി നോക്കേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക ഉൾപ്പെടെ പോലീസ് തയ്യാറാക്കി. വിഴിഞ്ഞത്ത് സർവ്വകക്ഷിയോഗം ചേരും. സമരക്കാർ വള്ളങ്ങൾ വച്ച് പലയിടത്തും റോഡുകൾ തടഞ്ഞു. രണ്ട് കെഎസ്ആർടിസി ബസുകൾ തകർത്തു. വിഴിഞ്ഞം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഇനിയും സർവീസുകൾ തുടങ്ങിയില്ല. രണ്ട് കെഎസ്ആർടിസി ബസുകൾ തകർത്തു.


അക്രമത്തിൽ അഞ്ച് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. വിഴിഞ്ഞത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. തീരപ്രദേശങ്ങളിൽ ജാഗ്രത തുടരുന്നു. കഴിഞ്ഞദിവസം കസ്റ്റഡിയിൽ എടുത്തവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ക്രമസമാധാനപാലനത്തിന്  കൂടുതൽ എസ്പിമാരെയും ഡിവൈഎസ്പിമാരെയും നിയോഗിച്ചു. അക്രമികൾ പോലീസ് സ്റ്റേഷൻ തകർത്ത പ്രദേശത്ത് മദ്യക്കുപ്പികളും കല്ലുകളും ഉൾപ്പെടെ റോഡിൽ ചിതറിക്കിടക്കുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.