മലപ്പുറം: വയനാടിനെ നടുക്കിയ ഉരുൾപൊട്ടലിന് പിന്നാലെ മലപ്പുറം ചാലിയാർ പുഴയിൽ ഒഴുകിയെത്തിയത് 10ൽ അധികം മൃതദേഹങ്ങള്‍. മൃതദേഹാവശിഷ്ടങ്ങള്‍ പുഴയിൽ നിന്നും ലഭിച്ചു. പനങ്കയം പാലത്തിന്റെ അടിയിൽ നിന്നും ഏഴുവയസ്സുകാരിയുടെയും കുനിപ്പാലയിൽ നിന്ന് മൂന്ന് വയസ്സുള്ള കുട്ടിയുടെയും മൃതദേഹങ്ങൾ ലഭിച്ചതായി നാട്ടുകാർ പറഞ്ഞു. ചാലിയാറിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. ഉരുൾപൊട്ടലിനെ തുടർന്ന് വീട്ടുസാമ​ഗ്രികളും ​ഗ്യാസ് സിലിണ്ടറുകളുമടക്കം പുഴയിലൂടെ ഒഴുകിയെത്തുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

36 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇനിയും നിരവധി ആളുകൾ കുടുങ്ങി കിടപ്പുണ്ട്. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ സേനകൾ രക്ഷാപ്രവർത്തനത്തിനായി രം​ഗത്തെത്തിയിട്ടുണ്ട്.


Also Read: Wayanad Landslide Updates: വയനാട് ഉരുൾപൊട്ടൽ: പോലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം തുറന്നു


 


ഉരുൾപൊട്ടലിൽ നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്. മുണ്ടക്കൈയിൽ മാത്രം നൂറോളം കുടുംബങ്ങളെ ദുരന്തം ബാധിച്ചിട്ടുണ്ട്. വിദേശികളും കുടുങ്ങികിടക്കുന്നതായി റിപ്പോർട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് സൈന്യവും എത്തിച്ചേരും. റവന്യൂ മന്ത്രി കെ.രാജൻ്റെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം വയനാട്ടിലേക്ക് തിരിച്ചു. ലാൻ്റ് റവന്യു ദുരന്ത നിവാരണ കമ്മീഷണറും സംഘത്തിലുണ്ട്.



മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.