വയനാട്: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സർവകലാശാ​ല വി​ദ്യാ​ർ​ഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് ഡീൻ എം.കെ. നാരായണൻ,  അസിസ്റ്റന്റ് വാർഡൻ ഡോ. കാന്തനാഥൻ എന്നിവരെ സസ്പെൻഡ് ചെയ്തു. കാരണം കാണിക്കൽ നോട്ടീസിന് ഇവർ നൽകിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാണിച്ച് തള്ളിയതിന് പിന്നാലെയാണ് നടപടി.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, സസ്പെൻഷനല്ല സർവീസിൽ നിന്ന് തന്നെ പുറത്താക്കുകയാണ് വേണ്ടതെന്നാവശ്യപ്പെട്ട് സിദ്ധാർഥന്റെ കുടുംബം രംഗത്തുവന്നു. 
സിദ്ധാർഥന്‍റെ മരണം അറിഞ്ഞതിന് പിന്നാലെ വിഷയത്തിൽ ഇടപെട്ടുവെന്നും എല്ലാം നിയമപരമായി ചെയ്തുവെന്നുമാണ് ഡീനും അസിസ്റ്റന്‍റ് വാർഡനും വിസിയുടെ കാരണംകാണിക്കൽ നോട്ടീസിന് വിശദീകണം നൽകിയത്.


ALSO READ: ഡീനിനേയും അസിസ്റ്റന്റ് ഡീനിനേയും സസ്പെൻഡ് ചെയ്യും; നിർദേശം നൽകിയെന്ന് മന്ത്രി ജെ.ചിഞ്ചുറാണി


സിദ്ധാർഥന്‍റെ പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾക്ക് നേരിട്ടുപോവുകയും അതിന് ശേഷം ഹോസ്റ്റൽ വിദ്യാർഥികളുമായി സംസാരിക്കുകയും ചെയ്തെന്നും മറുപടിയിൽ സൂചിപ്പിച്ചിരുന്നു. മറുപടി തൃപ്തികരമല്ലെന്നും ഇവര്‍ സ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് വിസി ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്‌പെന്‍ഡ് ചെയ്തത്.


അതേസമയം, സസ്പെൻഷനല്ല സർവീസിൽ നിന്ന് മാറ്റി നിർത്തുകയാണ് വേണ്ടതെന്നായിരുന്നു സിദ്ധാർഥൻ്റെ കുടുംബത്തിൻ്റെ പ്രതികരണം. 
അതിനിടെ, സിദ്ധാർഥനെ മൃഗീയ പീഡനത്തിനിരയാക്കിയപ്പോൾ ഏറ്റവും ക്രൂരമായി മർദിച്ചത് കൊല്ലം സ്വദേശികളായ ആർഎസ് കാശിനാഥൻ, സിൻജോ ജോൺസൺ, വയനാട് മാനന്തവാടി സ്വദേശികളായ അമൽ ഇഹ്സാൻ, കെ അരുൺ എന്നിവരാണെന്നാണ് പോലീസ് പറയുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.