വയനാട്: സുഗന്ധഗിരിയില്‍ അനധികൃത മരം മുറിക്ക് ഒത്താശ ചെയ്തിരുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥരെന്ന് പ്രദേശവാസികള്‍. വീടിന് ഭീഷണിയായ മരങ്ങള്‍ മുറിക്കാൻ നല്‍കിയ അപേക്ഷയുടെ മറവിലാണ് മറ്റുമരങ്ങളും മുറിച്ച് കടത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കാവലിലാണ് അനധികൃത മരം മുറി നടന്നതെന്നാണ് നാട്ടുകാർ പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വയനാട് സുഗന്ധഗിരിയിലെ മരം മുറി വിവാദമായതോടെ പ്രതികൾക്കെതിരെ നടപടിയെടുത്തെങ്കിലും മരംമുറി നടന്നത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നുവെന്നാണ് പ്രദേശവാസികളുടെ നിലപാട്. വീടിന് ഭീഷണിയായിരുന്ന പത്ത് മരങ്ങള്‍ മുറിക്കാന്‍ അപേക്ഷ നല്‍കിയിരുന്നുവെന്ന് ഭൂവുടമ ഊട്ടുപാറയില്‍ ജോസഫ് പറഞ്ഞു. ഈ മരങ്ങള്‍ മുറിച്ചു നീക്കുന്നതിനൊപ്പം ഭീഷണിയാകാത്ത മരങ്ങളും മുറിച്ചു.


ALSO READ: വയനാട്ടിലെ അനധികൃത മരംമുറി; രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി


വനംവകുപ്പ് ഉദ്യോഗസ്ഥന്‍റെ കാവലിലായിരുന്നു മരം മുറി. മുഴുവൻ സമയവും ഉദ്യോഗസ്ഥന്‍ സ്ഥലത്തുണ്ടായിരുന്നതായും ഇവർ പറഞ്ഞു. സംഭവത്തിൽ കൽപ്പറ്റ ഫോറസ്റ്റ് സെക്ഷൻ ഓഫീസർ കെ.കെ.ചന്ദ്രൻ, വനം വകുപ്പ് വാച്ചർമാരായ എം കെ ബാലൻ, ആർ. ജോൺസൺ എന്നിവർക്കെതിരെ നേരത്തെ വനംവകുപ്പ് നോർത്തേൺ സിസിഎഫ് കെ.എസ്.ദീപ നടപടിയെടുത്തിരുന്നു.


കൂടുതൽ ഉദ്യോഗസ്ഥർ പങ്കുണ്ടോ എന്ന് അന്വേഷിക്കാനും നോർത്തേൺ സിസിഎഫ് നിർദേശിച്ചിരുന്നു. 1986 ൽ വയനാട് പൊഴുതനയിൽ സുഗന്ധഗിരി കാർഡമം പ്രൊജക്റ്റ് ഭാഗമായി ആദിവാസികൾക്ക് പതിച്ചുകൊടുത്ത മൂവായിരത്തോളം ഏക്കർ ഭൂമിയിലാണ് വെൺതേക്ക്, അയിനി, പാല, ആഫ്രിക്കൻ ചോല തുടങ്ങിയ വിഭാഗത്തിൽപ്പെട്ട നൂറോളം വൻ മരങ്ങള്‍ മുറിച്ചത്.


ALSO READ: മുട്ടില്‍ മരംമുറി കേസ്; അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു


രാജകീയ മരങ്ങളിൽ പെടാത്തവയാണ് മരങ്ങളെങ്കിലും നടപടി നിയമവിരുദ്ധമാണ്. നാല് വയനാട് സ്വദേശികളും രണ്ട് കോഴിക്കോട് സ്വദേശികളുമടക്കം ആറ് പേരാണ് കേസിലെ പ്രതികൾ. മുറിച്ച മരങ്ങളുടെ കണക്കെടുപ്പും പരിശോധനയും തുടരുകയാണ്. കൂടുതൽ ഭാഗങ്ങൾ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സൂചന.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.