വയനാട്: സുൽത്താൻ ബത്തേരിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാൻ തീരുമാനം. പ്രതിഷേധങ്ങൾക്കൊടുവിലാണ് നഗരത്തിലിറങ്ങി വഴിയാത്രക്കാരനെ ആക്രമിച്ച കാട്ടാനയെ വെടിവച്ച് പിടികൂടാൻ തീരുമാനമായത്. ഗൂഡല്ലൂരിൽ രണ്ടു പേരെ കൊലപ്പെടുത്തിയ പിഎം 2 എന്നറിയപ്പെടുന്ന കാട്ടാനയെയാണ് മയക്കുവെടിവച്ച് പിടികൂടാൻ തീരുമാനിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ശനിയാഴ്ച വൈകിട്ട് മൂന്നോടെയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിങ്ങ് കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടി മുത്തങ്ങ പന്തിയിലെ കൂട്ടിലടയ്ക്കാൻ ഉത്തരവിട്ടത്. അതേസമയം, ജനവാസന മേഖലയിൽ കാട്ടാന ഇറങ്ങി നാശനഷ്ടം വരുത്തിയ സംഭവത്തിൽ മയക്കുവെടിവയ്ക്കാൻ മന്ത്രി നിർദേശിച്ചിട്ടും ഉത്തരവിറക്കാ‍ത്തതിന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിങ്ങിന് കാരണംകാണിക്കൽ നോട്ടീസ് നൽകി.


ALSO READ: വഴിയിൽ കാട്ടാന; സമയത്ത് ആശുപത്രിയിലെത്തിക്കാനായില്ല; അടിമാലിയിൽ നവജാത ശിശു മരിച്ചു


മെമ്മോ ലഭിക്കുന്നതിന് മുൻപ് കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവു‍മിട്ടു. പ്രതിഷേധം ഉയരുകയും മുസ്‌ലിം യൂത്ത് ലീഗും നഗരസഭാ കൗൺസിലർമാരും വൈൽഡ് ലൈഫ് ഓഫിസിലേക്ക് മാർച്ച് നടത്തുകയും ചെയ്തതോടെയാണ് ആനയെ പിടികൂടുന്നതിനുള്ള നടപടികളിലേക്ക് ചീഫ് വൈൽഡ് ലൈഫ് വാർഡൻ നീങ്ങിയത്.


ഉത്തരവെത്താതെ പിൻവാങ്ങില്ലെന്നറിയിച്ച് നഗരസഭാ കൗൺസിലർമാർ വൈൽഡ് ലൈഫ് ഓഫിസിന് മുൻപിൽ കുത്തിയിരിക്കുകയും ഐ.സി.ബാലകൃഷ്ണൻ എംഎൽഎ, നഗരസഭാ അധ്യക്ഷൻ ടി.കെ.രമേഷ് എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ വാർഡനെ ഉപരോധിക്കുകയും ചെയ്തതോടെയാണ് ആനയെ മയക്കുവെടിവച്ച് പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവ് ഇറക്കിയത്.


ALSO READ: ബത്തേരി ടൗണിൽ കാട്ടാനയിറങ്ങി; യാത്രക്കാരനെ തുമ്പിക്കൈ കൊണ്ട് അടിച്ചിട്ടു-Video


ഉത്തരവ് ലഭ്യമായ ഉടൻ തന്നെ ആർആർടി സംഘം കാട്ടാന നിലയുറപ്പിച്ചിരിക്കുന്ന പഴുപ്പത്തൂർ വനാതിർത്തിയിൽ എത്തി. പിഎം ടുവിനെ പിടികൂടാനുള്ള ദൗത്യം തുടങ്ങി. ട്രക്കിങ് സംഘം, മയക്കുവെടി സംഘം, കുങ്കി ടീം എന്നിവർ വനാതിർത്തിയിലേക്ക് പുറപ്പെട്ടു. നൂറ്റമ്പോതളം പേരാണ് ദൗത്യസംഘത്തിലുള്ളത്. ദുഷ്കരമായ ദൗത്യമെങ്കിലും ഇന്ന് തന്നെ കാട്ടാനയെ പിടികൂടുമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ എ. ഷജ്ന വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.