ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയില്‍ തമ്പടിച്ചിട്ടുള്ള കാട്ടുകൊമ്പന്‍ പടയപ്പയെ ഉള്‍വനത്തിലേക്ക് തുരത്തും. ഡ്രോണ്‍ ഉപയോഗിച്ച് പടയപ്പയെ നിരീക്ഷിക്കാനും തീരുമാനം കൈകൊണ്ടു. നിലവില്‍ മയക്കുവെടി വയ്ക്കില്ല. ജനവാസ മേഖലയില്‍ പടയപ്പ സ്ഥിര സാന്നിധ്യമായ സാഹചര്യത്തിലാണ് തീരുമാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്നാറിലെ ജനവാസ മേഖലകളില്‍ പടയപ്പ സ്ഥിരം സാന്നിധ്യമായതോടെയാണ് കാട്ടുകൊമ്പനെ ഉള്‍വനത്തിലേക്ക് തുരത്താന്‍ വനംവകുപ്പ് തീരുമാനിച്ചത്. നിലവില്‍ പടയപ്പ മാട്ടുപ്പെട്ടി ടോപ്പ് ഡിവിഷന്‍ ഭാഗത്താണുള്ളത്. പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്ന് മുതല്‍ തുടങ്ങും.


ALSO READ: മൂന്നാറിൽ ‘കബാലി’ക്കു മുന്നിൽ ഫോട്ടോഷൂട്ട്; രണ്ട് യുവാക്കൾക്കെതിരെ കേസ്


ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേര്‍ന്ന ശേഷം ഹൈറേഞ്ച് സി സി എഫാണ് നിര്‍ദ്ദേശം നല്‍കിയത്. ഡ്രോണ്‍ ഉപയോഗിച്ച് പടയപ്പയുടെ നീക്കം നിരീക്ഷിക്കും. ഉള്‍ക്കാട്ടിലേക്ക് പ്രവേശിക്കാന്‍ കഴിയുന്ന പ്രദേശത്തെത്തിയാല്‍ ആനയെ തുരത്താനാണ് നീക്കം. തല്‍ക്കാലം മയക്കുവെടി വച്ച് പിടികൂടേണ്ടതില്ലെന്നാണ് വിലയിരുത്തല്‍.


ആര്‍ആര്‍ടിക്കൊപ്പം പടയപ്പയെ നിരീക്ഷിക്കാനുണ്ടാക്കിയ പുതിയ സംഘവും ദൗത്യത്തില്‍ പങ്ക് ചേരും. നിലവില്‍ പടയപ്പയുള്ള സ്ഥലം വനമേഖലയോട് ചേര്‍ന്ന ഭാഗമല്ല. വനത്തിനുള്ളില്‍ തീറ്റയും വെള്ളവും കുറഞ്ഞതാണ് പടയപ്പ സ്ഥിരമായി ജനവാസ മേഖലയില്‍ തമ്പടിക്കാനുള്ള കാരണമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍.


ALSO READ: പടയപ്പ മിസ്സിം​ഗ്...മൂന്നാറില്‍ ആനയെ കാണാതായിട്ട് 20 ദിവസം


മുന്‍കാലങ്ങളില്‍ ശാന്തസ്വഭാവക്കാരനായിരുന്ന പടയപ്പ കഴിഞ്ഞ കുറച്ച് നാളുകളായി ആക്രമണ സ്വഭാവം പുറത്തെടുത്തിട്ടുണ്ട്. വാഹനങ്ങള്‍ക്ക് നേരെയും കടകള്‍ക്ക് നേരെയുമൊക്കെ പടയപ്പയുടെ ആക്രമണമുണ്ടായി. രാത്രികാലത്ത് പലയിടത്തും കാട്ടുകൊമ്പന്‍ ഗതാഗത തടസ്സവും സൃഷ്ടിക്കുന്നു.


ആന ജനവാസ മേഖലയിലൂടെ തന്നെ ചുറ്റിത്തിരിയുന്നതിനാല്‍ ആളുകള്‍ക്ക് ആശങ്കയുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് പടയപ്പയെ ഉള്‍വനത്തിലേക്ക് തുരത്താന്‍ വനംവകുപ്പ് തീരുമാനം കൈകൊണ്ടിട്ടുള്ളത്. ജനവാസ മേഖലയിൽ വന്യമൃ​ഗങ്ങലുടെ ശല്യം രൂക്ഷമാകുന്നത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.