തിരുവനന്തപുരം: കടലില്‍ കാണാതായ മത്സ്യ തൊഴിലാളികളെ സുരക്ഷിതരായി തിരികെ എത്തിക്കാനാണ് പരിശ്രമിക്കുന്നതെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. സാധ്യമായതെല്ലാം ചെയ്യുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായും പ്രതിരോധമന്ത്രി കൂടിക്കാഴ്ച നടത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

15 ദിവസമായി കടലിലുള്ള ബോട്ടുകളില്‍ നിന്നു പോലും മത്സ്യ തൊഴിലാളികളെ ജീവനോടെ രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് നിര്‍മല സീതാരാമന്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരാന്‍ മത്സ്യ തൊഴിലാളികള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ 11 പേര്‍ ഹെലികോപ്ടര്‍ വഴിയുള്ള തിരച്ചില്‍ സംഘത്തിനൊപ്പം ചേര്‍ന്നതായും പ്രതിരോധമന്ത്രി അറിയിച്ചു. 


ഇന്ന് രാവിലെ തീരദേശ മേഖല സന്ദര്‍ശിച്ച പ്രതിരോധമന്ത്രി ജനങ്ങളുമായി നേരിട്ട് സംവദിച്ചു. ജനങ്ങളുടെ ആശങ്കകള്‍ മനസിലാക്കുന്നുവെന്നും സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്തു വരികയാണെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.