ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം 2018 ന്റെ ഷൂട്ടിങ് പൂർത്തിയായി. ജൂഡ് ആന്റണി തന്നെയാണ് ഈ വിവരം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. അതിനോടൊപ്പം ചിത്രത്തിൻറെ നിർമ്മാതാക്കളായ വേണു കുന്നപ്പിള്ളി, സികെ പദ്മകുമാർ, ആന്റോ ജോസഫ് എന്നിവർക്ക് സംവിധായകൻ കുറിപ്പിൽ നന്ദി അറിയിച്ചിട്ടുണ്ട്. അതിനോടപ്പം ടോവിനോ, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി എന്നിവർ അടക്കമുള്ള താരങ്ങളോടും, മുഴുവൻ അണിയറ പ്രവർത്തകരോടുമുള്ള നന്ദിയും കുറിപ്പിൽ പ്രകടമാക്കിയിട്ടുണ്ട്. ചിത്രത്തിൻറെ അടുത്ത അപ്‌ഡേറ്റ് ഉടൻ അറിയിക്കുമെന്നും ജൂഡ് ആന്റണി പറഞ്ഞിട്ടുണ്ട്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് 2018 - എവെരി വൺ ഈസ് എ ഹീറോ.


COMMERCIAL BREAK
SCROLL TO CONTINUE READING

നാല് വർഷം മുമ്പ് കേരളക്കര ആകെ പിടിച്ച് കുലുക്കിയ മഹപ്രളയത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണിത്. നാല് വർഷം മുമ്പ് ജൂഡ് ചിത്രം പ്രഖ്യാപിക്കുമ്പോൾ സിനിമയ്ക്ക് 2403 ഫീറ്റ് എന്നായിരുന്നു പേര് നൽകിയിരുന്നത്. എന്നാൽ അത് മാറ്റിയാണ് 2018 എന്ന പേര് നൽകിയിരിക്കുന്നത്. പൃഥ്വിരാജും ഫഹദ് ഫാസിലും ചേർന്നാണ് 2018ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടത്. കാവ്യ ഫിലിംസിന്റെയും പി.കെ പ്രൈം പ്രൊഡക്ഷന്റെയും ബാനറിൽ വേണു കുന്നപ്പിള്ളി, സികെ പദ്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജൂഡ് ആന്റണിയും അഖിൽ പി ധർമജനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 


ALSO READ: '2403ft' അല്ല '2018' ആണ്: മഹാപ്രളയത്തെ ആസ്പദമാക്കിയുള്ള ജൂഡ് ആന്റണി ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്


ടോവിനോ, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി എന്നിവറീ കൂടാതെ തമിഴ് നടൻ കലൈയരസൻ, നരേൻ, ലാൽ, ഇന്ദ്രൻസ്, അജു വർഗീസ്, തൻവി റാം, ശിവദ, ഗൗതമി നായർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വൻ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 2018ൽ പ്രഖ്യാപിച്ച 2403 ഫീറ്റിന്റെ അണിയറ പ്രവർത്തകരല്ല 2018 പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നത്. അഖിൽ ജോർജാണ് ഛായഗ്രഹണം ചെയ്തിരിക്കുന്നത്. ആർട്ട് ഡയറക്ടർ മോഹൻദാസാണ് പ്രൊഡക്ഷൻ ഡിസൈൻ നിർവഹിച്ചിരിക്കുന്നത്. ചമൻ ചാക്കോയാണ് എഡിറ്റർ. നോബിൻ പോളാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. വിഷ്ണു ഗോവിന്ദാണ് സൌണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്.


2018 ഓഗസ്റ്റിലാണ് കേരളം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ നേരിട്ടത്. മധ്യകേരളത്തിലെ പല ഗ്രാമങ്ങളും വെള്ളത്തിനിടയിൽ പെട്ട മഹാദുരന്തത്തിൽ 484 അധികം പേരുടെ ജീവൻ നഷ്ടമായി. ചെങ്ങന്നൂർ, പാണ്ടനാട്, എടനാട്, ആറന്മുള, കോഴഞ്ചേരി, അയിരൂർ, റാന്നി, പന്തളം, കുട്ടനാട്, മലപ്പുറം, ആലുവ, ചാലക്കുടി, തൃശൂർ, തിരുവല്ല, ഇരവിപേരൂർ, വള്ളംകുളം, നോർത്ത് പറവൂർ, ചെല്ലാനം, വൈപ്പിൻ, പാലക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ വലിയ തോതിൽ നാശം സംഭവിച്ചത്. മൂന്നാം തലത്തിലുള്ള പ്രകൃതി ദുരന്തമായിട്ടാണ് രാജ്യം 2018 വെള്ളപ്പൊക്കത്തെ പരിഗണിച്ചത്. സംസ്ഥാനത്തെ 54 ഡാമിലെ 35 ഡാമുകളും തുറന്ന് വിടേണ്ടി സ്ഥിത വരുകയും ചെയ്തു.  ഈ പ്രളയത്തിന്റെ നേര്കാഴ്ചയായി ഈ ചിത്രം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.