ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങൾ പലപ്പോഴും ബിഗ് ബോസ് വീട്ടിൽ ചർച്ചയാവാറുണ്ട്. അത്തരമൊരു അനുഭവമാണ് ഗോപിക ശനിയാഴ്ച സാഗറിനോടുള്ള സംസാരത്തിൽ പങ്ക് വെച്ചത്. തൻറെ സ്റ്റോറിയിൽ പറയാൻ വെച്ചതാണെങ്കിലും ജീവിതത്തിലെ പ്രധാന സംഭവങ്ങൾ പലതും ഗോപിക പറയുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

തനിക്ക് അച്ഛനില്ല, രണ്ടാനച്ഛനെയാണ് അച്ഛൻ എന്ന് വിളിക്കുന്നതെന്ന് ഗോപിക പറയുന്നു. അമ്പു (ഗോപികയുടെ കുട്ടി ആദിദേവ്)വിന് 7 മാസം പ്രായമുള്ളപ്പോഴാണ് അവിടെ നിന്ന് ഇറങ്ങുന്നത്. പല ജോലികളും ചെയ്തു. അനുഭവിച്ച മെൻറൽ ടോർച്ചർ അതിഭയങ്കരമാണെന്ന് ഗോപിക പറയുന്നു. കുഞ്ഞിൻറെ ഒന്നാം പിറന്നാളിന് കാത്തിരുന്നെങ്കിലും ഭർത്താവ് വന്നില്ല. ചെറിയൊരു കേക്ക് വാങ്ങി വീട്ടിൽ ആഘോഷിച്ചു.


ഒരിക്കൽ ഓണത്തിന് നാത്തൂൻ വിളിച്ച് പറഞ്ഞു മമ്മിക്ക് തീരെ വയ്യ വീട്ടിലെ കാര്യങ്ങളൊക്കെ പ്രശ്നമാണ് പൊന്നു നീ വരണമെന്ന് അല്ലെങ്കിൽ അവന് വേറെ വിവാഹം നോക്കട്ടെ എന്നാണ് ചോദിച്ചത്. നോക്കിക്കോളാൻ പറഞ്ഞതായി ഗോപിക പറയുന്നു. തൻറെ വിഷമങ്ങൾ എത്രത്തോളം ആളുകൾക്ക് മനസ്സിലാവുമെന്ന് അറിയില്ലെന്നും ഗോപിക പറയുന്നുണ്ട്. 


കഴിഞ്ഞ ദിവസം ലെച്ചു പങ്ക് വെച്ച കഥയും വളരെ വികാരപരമയാണ് ബിഗ് ബോസ് വീട്ടിലെ മറ്റ് മത്സരാർഥികൾ കേട്ടത്. 13മത്തെ വയസ് മുതല്‍ ആറു വര്‍ഷത്തോളം താന്‍ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നാണ് ലച്ചു വെളിപ്പെടുത്തിയത്. പലപ്പോഴും രക്തം പോലും വരുന്ന രീതിയില്‍ ക്രൂരമായിരുന്നു പീഡനം. അത് ഒരാളില്‍ നിന്നല്ല പലരില്‍ നിന്നും നേരിട്ടെന്നും ലെച്ചു പറഞ്ഞു.


പതിനെട്ട് വയസായപ്പോള്‍ ഇന്ത്യയിലേക്ക് വന്നതാണ് ലെച്ചു. ഈ സമയത്തൊരു കാമുകന്‍ ലച്ചുവിന് ഉണ്ടായിരുന്നു. എന്നാല്‍ മദ്യത്തിന് അടിമയായ അയാളും  ഏറെ ഉപദ്രവിച്ചു. ഒരിക്കല്‍ കാറില്‍ വച്ച് ക്രൂരമായി ആക്രമിച്ചിട്ടുണ്ട്. എങ്കിലും താന്‍ സ്വന്തം കാലില്‍ നിന്നെന്ന് ലെച്ചു വ്യക്തമാക്കുന്നു. ഒരു ദിവസം എന്‍റെ വീട്ടിന് അടുത്തുള്ള രണ്ടുപേര്‍ എന്‍റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി എന്നെ ക്രൂരമായി മര്‍ദ്ദിച്ചു. എന്‍റെ കൈ ലാപ്ടോപ്പിന്‍റെ കേബിള്‍ വച്ച് കെട്ടി എന്നെ ചവുട്ടി അതിന്‍റെ പരിക്കില്‍ നിന്നും മോചിതയാകാന്‍ എനിക്ക് രണ്ട് മാസത്തോളം എടുത്തതായും ലെച്ചു പറഞ്ഞിരുന്നു. ബിഗ് ബോസ് വീട്ടിലെ അംഗങ്ങൾ നിറഞ്ഞ കണ്ണുകളോടെയാണ് കഥ കേട്ടത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.