തിരുവനന്തപുരം: കുറച്ച് ദിവസം മുൻപ് ഒടിടിയിൽ എത്തിയ മുകുന്ദനുണ്ണി അസ്സോസിയേറ്റ്സിനെ വിമർശിച്ച് ഇടവേള ബാബു.  നിയമസഭ പുസ്തകോത്സവത്തിൻറെ ഭാഗമായി സംഘടിപ്പിച്ച സിനിമയും എഴുത്തും എന്ന പരിപാടിയിലായിരുന്നു ഇടവേള ബാബുവിൻറെ പരാമർശം.


COMMERCIAL BREAK
SCROLL TO CONTINUE READING

മുകുന്ദനുണ്ണി എന്ന സിനിമ ഇവിടെ ഇറങ്ങി. ഇതിന് എങ്ങിനെ സെൻസറിങ്ങ് കിട്ടി എന്നറിയില്ല. ഫുൾ നെഗറ്റീവാണ്. പടം തുടങ്ങുമ്പോൾ തന്നെ ഞങ്ങൾക്ക് ആരോടും നന്ദി പറയാനില്ല എന്ന എഴുതി കാണിച്ചു കൊണ്ടാണ്. ക്ലൈമാക്സിൽ നായിക പറയുന്ന ഡയലോഗ് ഇവിടെ ഉപയോഗിക്കാൻ പറ്റില്ല.


Also Read: Pathaan Ott Release: പഠാൻ ഒടിടിയിൽ എത്തുമ്പോൾ ഇക്കാര്യങ്ങൾ ഉണ്ടാകും; റിലീസ് തിയതിയും വെളിപ്പെടുത്തി നിർമാതാക്കൾ



സിഗരറ്റ് വലിക്കുന്നതിനും മദ്യ ഗ്ലാസ് വെക്കുന്നതിനും മൂന്ന് തവണ എഴുതി കാണിക്കണം. അങ്ങിനെ കംപ്ലീറ്റ് നെഗറ്റീവായ ഒരു സിനിമ ഇവിടെ ഒാടി മൂല്യച്ഛുതി ആർക്കാണ് സംഭവിച്ചത്? സിനിമയ്ക്കോ പ്രേക്ഷകർക്കോ?എനിക്ക് ചിന്തിക്കാൻ പോലും പറ്റിയില്ല. ഏഴോളം നായകൻമാരോട് കഥ പറഞ്ഞിട്ടും ആരും എടുത്തില്ലെന്ന് വിനീത് പറഞ്ഞതായും ഇടവേള ബാബു പറയുന്നു. 


എന്നാൽ ഇടവേള ബാബുവിൻറെ പരാമർശത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലും വളരെ അധികം ചർച്ചയായിട്ടുണ്ട്. നിരവധിപേരാണ് ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നത്. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ചിത്രം തീയ്യേറ്ററുകളിൽ മികച്ച വിജയമായിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.