ചെന്നൈ : തമിഴ് താരം ശിവകാർത്തികേയനെതിരെ സംഗീത സംവിധായകൻ ഡി ഇമ്മൻ. ശിവകാർത്തികേയനൊപ്പം താൻ ഇനി പ്രവർത്തിക്കില്ലയെന്നും തമിഴ് നടൻ തന്നെ ചതിച്ചുയെന്നും ഡി ഇമ്മൻ ഒരു യുട്യൂബ് ചാനലിന് നൽകി അഭിമുഖത്തിലൂടെ പറഞ്ഞു. ശിവകാർത്തികേയന്റെ കരിയറിന്റെ തുടക്കത്തിലെ ചിത്രങ്ങളായ വരത്തപ്പെടാത്ത വാലിബർ സംഘം, രജിനി മുരുകൻ, നമ്മ വീട്ടു പിള്ളയ് എന്ന് സിനിമകൾക്ക് സംഗീതം ഒരുക്കിയിരുന്നത് ഡി ഇമ്മനായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ശിവകാർത്തികേയനൊപ്പം വീണ്ടും ഒരുമിച്ച് പ്രവർത്തിക്കുമോ എന്ന ചോദ്യത്തിനാണ് ഡി ഇമ്മൻ തമിഴ് നടനെതിരെ പറഞ്ഞത്. അതേസമയം തങ്ങൾക്കിടെയിലുള്ള പ്രശ്നം എന്താണ് വെളിപ്പെടുത്താൻ സംഗീത സംവിധായകൻ തയ്യറായില്ല. അത് സ്വകാര്യ പ്രശ്നമാണെന്നും ഡി ഇമ്മൻ അഭിമുഖത്തിൽ വ്യക്തമാക്കി.


ALSO READ : Garudan Movie : 'മനുഷ്യരല്ലേ തെറ്റ് ആർക്കും സംഭവിക്കാം'; സുരേഷ് ഗോപിയും ബിജു മേനോനും നേർക്കുനേർ, ഗരുഡൻ ട്രെയിലർ


അതിനിടെ സംഗീത സംവിധായകൻ വെളിപ്പെടുത്തിലിൽ സോഷ്യൽ മീഡിയയിലും കോളിവുഡ് കോളങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. സംഗീത സംവിധായകൻ നേരിട്ട  ദാമ്പത്യ പ്രശ്നമാണ് ഈ വെളിപ്പെടുത്തിലിന് കാരണമെന്നാണ് സോഷ്യൽ മീഡിയയിൽ ചില അഭിപ്രായങ്ങൾ ഉടലെടുക്കുന്നത്. കഴിഞ്ഞ വർഷമാണ് ഡി ഇമ്മൻ രണ്ടാമത് വിവാഹിതനായത്. 2020ലാണ് ഡി ഇമ്മൻ തന്റെ ആദ്യ വിവാഹം ബന്ധം വേർപ്പെടുത്തിയത്. ആ ബന്ധത്തിൽ ഇമ്മന് രണ്ട് മക്കളുമുണ്ട്. മാലയ്, പബ്ലിക്, വല്ലി മയിൽ എന്നീ ചിത്രങ്ങളാണ് എന്നീ ചിത്രങ്ങൾക്കൊപ്പമാണ് ഇമ്മൻ പ്രവർത്തിക്കുന്നത്.


അതേസമയം അയാളൻ എന്ന ചിത്രമാണ് ശിവകാർത്തികേയന്റേതായി തിയറ്ററുകളിൽ വരാൻ പോകുന്നത്. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. നിലവിൽ താരം തന്റെ കരിയറിലെ 21-ാം ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ്. രാജ്കുമാർ പെരിയസ്വാമിയാണ് ചിത്രത്തിന്റെ സംവിധായകൻ. കശ്മീരിലെ ചിത്രീകരണത്തിന്റെ ശേഷം എസ്കെ 21 ഷൂട്ടിങ് നിലവിൽ ചെന്നൈയിൽ പുരോഗമിക്കുകയാണ്. 



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

 


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.