തിരുവനന്തപുരം: ഇരുപത്തി നാലാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരി തെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയാത്തില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര താരം ശാരദയെ ആദരിച്ചു. 


സാംസ്കാരിക മന്ത്രി എകെ ബാലനായിരുന്നു ചടങ്ങില്‍ അദ്ധ്യക്ഷന്‍. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 


തുര്‍ക്കി ചിത്രം പാസ്ഡ് ബൈ സെന്‍സറാണ് ഉദ്ഘാടന ചിത്രം.ഡിസംബര്‍ ആറു മുതല്‍ പതിമൂന്ന് വരെ തിരുവനന്തപുരത്തെ പത്തോളം വേദികളിലായാണ് മേള നടക്കുക. 


സംസ്ഥാന സാംസ്കാരിക വകുപ്പിന് വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് മേള സംഘടിപ്പിക്കുന്നത്. 53 ചിത്രങ്ങളാണ് ആദ്യം പ്രദര്‍ശിപ്പിക്കുക


24–-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ഏർപ്പെടുത്തിയ സമഗ്ര സംഭാവനാ പുരസ്‌കാരം  അർജന്റീനിയൻ സംവിധായകൻ ഫെർണാണ്ടോ സൊളാനസിനാണ് ലഭിച്ചിരിക്കുന്നത്. 


അഞ്ചുലക്ഷം രൂപയാണ് സമ്മാനത്തുക. സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങൾക്ക് ക്യാമറയെ സമരായുധമാക്കിയ സംവിധായകനാണ് സൊളാനസ്. അദ്ദേഹത്തിന്റെ അഞ്ച് ചിത്രം മേളയിൽ പ്രദർശിപ്പിക്കും. 


ഇന്ത്യയിലെ പരീക്ഷണ സിനിമകളുടെ പാക്കേജ്, വിഘടനാനന്തര യുഗോസ്ലാവിയൻ സിനിമകളുടെ പാക്കേജ്, മൃണാൾസെൻ, ഗിരീഷ് കർണാട്, ലെനിൻ രാജേന്ദ്രൻ, എം ജെ രാധാകൃഷ്ണൻ എന്നിവർക്ക് സ്മരണാഞ്ജലിയർപ്പിക്കുന്ന ഹോമേജ് വിഭാഗം എന്നിവയും മേളയിലെ മറ്റ് ആകർഷണങ്ങളാണ്.