നെൽസൺ സംവിധാനം ചെയ്യുന്ന 'ജയിലര്‍' എന്ന ചിത്രത്തിന് ശേഷം ജയ് ഭീം സംവിധായകനുമായി രജനികാന്ത് ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. സൂര്യ കേന്ദ്ര കഥാപാത്രമായ ജയ് ഭീം എന്ന ചിത്രത്തിന്റെ സംവിധായകൻ ടി ജെ ജ്ഞാനവേലിന്റെ പുതിയ ചിത്രത്തിലാണ് രജനികാന്ത് അഭിനയിക്കുന്നതെന്നാണ് റിപ്പോർട്ട്. ലൈക്ക പ്രൊഡക്ഷൻസ് ആകും ചിത്രം നിർമ്മിക്കുകയെന്നും റിപ്പോർട്ടുണ്ട്. ലെറ്റ്സ്‍സിനിമ എന്ന ട്വിറ്റർ അക്കൗണ്ടിലാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇതിനെ കുറിച്ച് ഔദ്യോ​ഗിക പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

രജനികാന്ത് നിലവിൽ ജയിലർ ചിത്രത്തിന്റെ ഷൂട്ടിം​ഗ് തിരക്കിലാണ്. പേര് സൂചിപ്പിക്കും പോലെ ഒരു 'ജയിലര്‍' കഥാപാത്രമായാണ് രജനികാന്ത് എത്തുന്നത്. ചിത്രത്തില്‍ മോഹൻലാലും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. നെല്‍സണ്‍ തന്നെയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. കന്നഡ താരം ശിവരാജ്‍കുമാറും ഇതിൽ വേഷമിടുന്നുണ്ട്. രമ്യാ കൃഷ്‍ണനും പ്രധാന വേഷത്തിലെത്തുന്നു.



Also Read: Ayisha movie: ഇനി 6 ദിവസം കൂടി; 'ആയിഷ' നിങ്ങൾക്ക് മുൻപിലേക്ക്, പുതിയ പോസ്റ്റർ പങ്കിട്ട് മഞ്ജു വാര്യർ


 


മുത്തുവേൽ പാണ്ഡ്യൻ എന്നാണ് സിനിമയിൽ രജനികാന്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ബീസ്റ്റിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സൺ പിക്ചേഴ്സാണ്. പടയപ്പ എന്ന ചിത്രത്തിന് ശേഷം രജനികാന്തും രമ്യാ കൃഷ്‍ണനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മലയാളി താരം വിനായകനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. രജനികാന്തിന്റെ 169ാമത്തെ ചിത്രമാണ് ജയിലർ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ. 


ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ ആക്ഷൻ കൊറിയോ​ഗ്രാഫർ സ്റ്റണ്ട് ശിവയാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.