മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ് അമൃത വര്‍ണനും ഭര്‍ത്താവ് പ്രശാന്തും.  സീരിയല്‍ രംഗത്ത് വര്‍ഷങ്ങളായി സജീവമാണ് അമൃത. പ്രശാന്തും ഇപ്പോള്‍ അഭിനയ രംഗത്തേക്ക് എത്തിയിട്ടുണ്ട് . 2020 ൽ കൊവിഡ് കാലത്താണ് അമൃതയും പ്രശാന്തും തമ്മിലുള്ള വിവാഹം നടന്നത്.കല്യാണം കഴിഞ്ഞതിന് ശേഷം ഇരുവരും തങ്ങളുടെ യൂട്യൂബ് ചാനൽ വഴി വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട് . വിവാഹശേഷം സന്തുഷ്ടമായി പോവുകയാണെങ്കിലും ദാമ്പത്യത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ടെന്ന് പറയുന്ന അമൃതയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. ഭര്‍ത്താവിന്റെ ഒരു അഡിക്ഷന്‍ തന്നെയും ബാധിച്ച് തുടങ്ങിയെന്നാണ് സീ മലയാളം ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിൽ അമൃത വര്‍ണന്‍ മനസ് തുറക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മൊബൈൽ പ്രശ്നമാകുമ്പോൾ


പ്രശാന്തേട്ടന്റെ വേറെന്ത് സ്വഭാവം സഹിച്ചാലും മൊബൈല്‍ അഡിക്ഷന്‍ സഹിക്കാന്‍ പറ്റില്ലെന്നാണ് അമൃത പറയുന്നത്. മൊബൈലിന് അഡിക്ട് ആവുമ്പോള്‍ നമ്മള്‍ പൊതുവായി ചെയ്യേണ്ട പല കാര്യങ്ങളും മറന്ന് പോവും. ഉദ്ദാഹരണത്തിന്  നമ്മള്‍ ടിവി കണ്ട് കൊണ്ടിരിക്കുമ്പോള്‍ വീട്ടിലേക്ക് ഒരു അതിഥി വരുന്നു. അവരെ കണ്ടയുടന്‍ നമ്മളാദ്യം ചെയ്യേണ്ടത് ആ ടിവി ഓഫ് ചെയ്യുക എന്നതാണ്. രണ്ടാമത്തെ കാര്യം നമ്മള്‍ ഫോണ്‍ ഉപയോഗിക്കുകയാണെങ്കില്‍ അവര്‍ പോകുന്നത് വരെ അതിലേക്ക് നോക്കാതെ ഇരിക്കണം. അതിഥികളെ ശ്രദ്ധിക്കാതെ ഫോണില്‍ നോക്കുന്നത് അവരെ ഇന്‍സള്‍ട്ട് ചെയ്യുന്നതിന് തുല്യമാണെന്നും അമൃത പറയുന്നു. അവരുടെ ഫീലിങ്‌സ് എന്താണെന്ന് നമ്മുക്ക് മനസിലാവാതെ വന്നേക്കാം. നമുക്ക് ചുറ്റും നടക്കുന്നതെന്താണെന്ന് പോലും തിരിച്ചറിയാതെ ഇരിക്കുന്ന അവസ്ഥയുണ്ട്. കാരണം ഫോണ്‍ എടുക്കുമ്പോള്‍ നമുക്ക് താല്‍പര്യമുള്ള പല റീല്‍സുമാണ് വരുന്നത്. അതൊക്കെ നമ്മള്‍ കൂടുതല്‍ ഇഷ്ടത്തോടെ കാണുകയും അതിലേക്ക് നോക്കിയിരിക്കുകയും ചെയ്യും. ആ സമയത്ത് ചുറ്റിനുമുള്ള മനുഷ്യരെയോ അവരുടെ വികാരങ്ങളെയോ, ചെയ്ത് തീര്‍ക്കാനുള്ള കാര്യങ്ങളുണ്ട്, അതെല്ലാം മറന്ന് പോകുമെന്നും അമൃത പറയുന്നു. ഇന്നത്തെ കാലത്ത് ഭാര്യ-ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഏറ്റവും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന വിഷയം മൊബൈല്‍ ഫോണ്‍ ആണ്. ഞാന്‍ ഫോണ്‍ ആവശ്യത്തിന് ഉപയോഗിക്കുന്ന ആളാണ്. നമ്മള്‍ ഫ്രീയാണ്, നമുക്കൊന്നും ചെയ്യാനില്ലെന്ന് തോന്നുന്ന സമയത്താണ് ഞാന്‍ മൊബൈല്‍ എടുക്കുന്നത്. അങ്ങനെ ചെയ്താല്‍ കുഴപ്പമൊന്നുമില്ലെന്ന് നടി വ്യക്തമാക്കുന്നു.


പ്രണയം തുടങ്ങിയത് ഇങ്ങനെ


തങ്ങളുടെ പ്രണയം തുടങ്ങിയത് എങ്ങനെയാണെന്നും തുറന്നു പറയുകയാണ് അമൃതയും പ്രശാന്തും.  താനും അമൃതയും ആദ്യമായി കാണുന്നത് കോമഡി സ്റ്റാറില്‍ വച്ചായിരുന്നു. സീരിയലൊന്നും കണ്ടപ്പോള്‍ ശ്രദ്ധിച്ചിരുന്നില്ലെന്നാണ് പ്രശാന്ത് പറയുന്നത്. എന്നാല്‍ പ്രശാന്തിന് അന്ന് കാവ്യ മാധവനോടും കാര്യസ്ഥനിലെ നായികയായി അഭിനയിച്ച അഖിലയോടുമായിരുന്നു ഇഷ്ടമെന്നാണ് അമൃത തമാശയായി പറയുന്നത്. അതെ പക്ഷെ തനിക്ക് അവരോട് പറയാന്‍ പറ്റിയില്ല. അവരൊന്നും എന്നെ കണ്ടില്ലെന്നും പ്രശാന്ത് പറയുന്നുണ്ട്. ഞങ്ങളുടെ കൂടെയുള്ള സൂര്യ ചേച്ചിയും ഒപ്പമുണ്ടായിരുന്നു. ചേച്ചിയോട് ഞാന്‍ പറഞ്ഞു. ചേച്ചിയാണ് അമൃതയോട് പറയുന്നത്. പക്ഷെ അമൃത ജാഡയില്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു. ഞാന്‍ മൈന്റ് ചെയ്യാന്‍ പോയില്ല പിന്നെ. ഞാന്‍ ദുബായില്‍ പോയെന്നും പ്രശാന്ത് പറയുന്നു. പിന്നെ ഒരു വര്‍ഷം കഴിഞ്ഞ് അമൃത എന്നെ ഇങ്ങോട്ട് വിളിച്ചു. എന്നാല്‍ ഞാന്‍ എനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞുവെന്നാണ് പ്രശാന്ത് പറയന്നത്. പിന്നേയും കുറേക്കഴിഞ്ഞ് കോവിഡ് വന്ന സമയത്താണ് വീണ്ടും ബന്ധപ്പെടുന്നത്. ഞാന്‍ നാട്ടില്‍ വന്നിരുന്നു അപ്പോഴേക്കുമെന്നാണ് പ്രശാന്ത് പറയുന്നത്.


ഒരു വര്‍ഷത്തിന് ശേഷം തീരുമാനം മാറ്റാനുള്ള കാരണവും അമൃത പറയുന്നുണ്ട്. വീട്ടില്‍ കല്യാണം ആലോചിച്ച് തുടങ്ങി. ഒത്തിരി പേര് കല്യാണാഭ്യര്‍ത്ഥന നടത്തിയ ശേഷം നോ പറഞ്ഞാലും പിന്നേയും മെസേജ് അയക്കുകയും വിളിക്കുകയുമൊക്കെ ചെയ്യും. പക്ഷെ അതില്‍ നിന്നുമൊക്കെ വ്യത്യസ്തമായി ഒരാള്‍ പിന്നെ ശല്യം ചെയ്യാന്‍ വന്നതേയില്ല. അതാണ് എനിക്ക് സ്‌ട്രൈക്ക് ചെയ്തത്. അതിനാല്‍ നോക്കിയോക്കാം എന്നു കരുതി അച്ഛനോട് പറയുകയായിരുന്നുവെന്നാണ് അമൃത പറയുന്നത്. പിന്നെ ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങി. ഇവളുടെ സഹോദരന്റെ ജോലിക്കാര്യവും മറ്റുമൊക്കെ. അതും കാര്യമായൊരു സംസാരവുമൊന്നുമല്ല. എന്തെങ്കിലും കാണുകയാണെങ്കില്‍ ലിങ്ക് അയച്ചു കൊടുക്കുന്നതെക്കെയായിരുന്നു. പിന്നീട് സെപ്തംബര്‍ അഞ്ചിന്, തിയ്യതി ഓര്‍മ്മയുണ്ട് ദുരന്തം വരുന്നത് മറക്കില്ലല്ലോ, അമൃതയോട് ഞാന്‍ കല്യാണം എന്തെങ്കിലും ആയോ എന്ന് ചോദിച്ചു. ആയിട്ടില്ലെന്ന് അമൃത പറഞ്ഞു. എനിക്കും ആയിട്ടില്ല, എന്നാല്‍ നമ്മള്‍ക്ക് ആലോചിച്ചാലോ എന്ന് ചോദിച്ചു. പിന്നീട് സെപ്തംബര്‍ ഏഴാം തിയ്യതി ഞാന്‍ അമൃതയെ കാണാന്‍ ചെന്നു. കുറച്ച് കാര്യങ്ങളൊക്കെ സംസാരിച്ചു. അങ്ങനെ വീട്ടില്‍ അവതരിപ്പിക്കുകയായിരുന്നുവെന്നാണ് പ്രശാന്ത് പറയുന്നത്.


ഇതിനിടെ പപ്പ തനിക്ക് വേറൊരു കല്യാണാലോചന കൊണ്ടു വന്നിരുന്നു. അത് വേണ്ട ഇതുമതി എനിക്ക് എന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചു. അമ്മയ്ക്കും പെങ്ങള്‍ക്കുമൊക്കെ അമൃതയെ അറിയാമായിരുന്നു. സീരിയല്‍ കാണുന്നവരായിരുന്നു. എന്നോട് അവര്‍ ഇന്നു വരെ വേണ്ട എന്ന് പറഞ്ഞിട്ടില്ല. അവര്‍ കരുതിയത് ഞാനും അമൃതയും വര്‍ഷങ്ങളായുള്ള പരിചയമാണെന്നായിരുന്നു. അങ്ങനെയൊന്നുമല്ലെന്ന് അവരോട് പറഞ്ഞു. പ്രണയിച്ചു നടക്കാനൊന്നും താല്‍പര്യമില്ലായിരുന്നു. അതിനാല്‍ ജനുവരിയായപ്പോള്‍ ഞങ്ങള്‍ കല്യാണം കഴിക്കുകയും ചെയ്തുവെന്നാണ് താരദമ്പതികള്‍ പറയുന്നു.



അവസരം കിട്ടിയത് അമൃത വഴിയല്ല


തനിക്ക് സീരിയലിലേക്ക് അവസരം കിട്ടിയതിനെക്കുറിച്ച് പ്രശാന്ത് സംസാരിക്കുന്നുണ്ട്. അതേസമയം അമൃത വഴിയല്ല തനിക്ക് അവസരം കിട്ടിയതെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അമൃത തന്നെ ഒരു സീരിയലിലേക്ക് റഫര്‍ ചെയ്തതിനെക്കുറിച്ചും പ്രശാന്ത് പറയുന്നുണ്ട്. ''അമൃത ഒരു സീരിയലിലേക്ക് എന്നെ റഫര്‍ ചെയ്തിരുന്നു. ഷൂട്ട് അധികം വൈകാതെ തുടങ്ങുമെന്ന് പറഞ്ഞിരുന്നു. അവസാനനിമിഷമാണ് അതില്‍ നിന്നും മാറ്റിയതിനെക്കുറിച്ച് അറിഞ്ഞത്. അമൃതയിലൂടെയായല്ല അഭിനയജീവിതം തുടങ്ങിയത്'' എന്നാണ് പ്രശാന്ത് പറയുന്നത്. അതേസമയം ഭാര്യയായ അമൃത ഈ നായകനൊപ്പം അഭിനയിച്ചാല്‍ കൊള്ളാമെന്നൊന്നും തനിക്കില്ലെന്നും പ്രശാന്ത് പറയുന്നു. അമൃത അഭിനയിച്ച പരമ്പരകളില്‍ ഏറ്റവും ഇഷ്ടം ഓട്ടോഗ്രാഫ് ആണെന്നും പ്രശാന്ത് പറയുന്നു. വലിയ വിജയമായിരുന്ന പരമ്പരയാണ് ഓട്ടോഗ്രാഫ്.അമൃതയെ ആദ്യം കണ്ടത് കോമഡി സ്റ്റാര്‍സിന്റെ സമയത്താണെന്നും പ്രശാന്ത് പറയുന്നു. ആദ്യത്തെ സീന്‍ ചിക്കന്‍ കാല് കടിച്ചുപറിക്കുന്നതാണെന്നയും താരം പറയുന്നു. പ്രശാന്തിന്റെ സ്വഭാവത്തില്‍ തനിക്ക് ഏറെ ഇഷ്ടമുളളത് എന്തൊക്കെയാണെന്നും അമൃത പറയുന്നുണ്ട്. 



നായിക നായകന്മാരായി വേണ്ട


ജീവിതത്തിലെ ജോഡികളായ തങ്ങളെ നായികനായകന്‍മാരാക്കി സീരിയല്‍ ചെയ്യുന്നതിനോട് താല്‍പര്യമില്ലെന്നാണ് അമൃതയും പ്രശാന്തും പറയുന്നത്. എല്ലാകാര്യങ്ങളും പരസ്പരം പങ്കുവെക്കുന്നവരാണെന്നും രഹസ്യങ്ങള്‍ വെക്കാറില്ലെന്നും അമൃതയും പ്രശാന്തും തുറന്നു പറയുന്നു. എന്നാൽ അങ്ങനെ ഒരു അവസരം കിട്ടിയാൽ നായികയായല്ല വില്ലത്തിയായാണ് ചെയ്യാൻ താൽപര്യമെന്ന് അമൃത പറയുന്നു. എന്നാൽ അമൃതയുടെ സ്വഭാവത്തില്‍ തനിക്ക് മാറ്റിയാല്‍ കൊള്ളാമെന്ന് തോന്നുന്ന കാര്യമെന്തെന്നും പ്രശാന്ത് പറയുന്നു. അമൃതയ്ക്ക് വെറുതെ കരയുന്ന സ്വഭാവമുണ്ടെന്നും അത് മാറ്റിയാല്‍ കൊള്ളാമെന്നാണെന്നും പ്രശാന്ത് അഭിപ്രായപ്പെടുന്നു.
അമൃതയില്‍ തനിക്ക് ഇഷ്ടമുള്ള സ്വഭാവത്തെക്കുറിച്ചും പ്രശാന്ത് സംസാരിക്കുന്നുണ്ട്. അമൃത നല്ല കെയറിംഗാണ്. എപ്പോഴും വിളിക്കും. കാര്യങ്ങളെല്ലാം തിരക്കും. വീട് നന്നായി കൊണ്ടുനടക്കുന്നയാളാണ്. കുക്കിംഗും അറിയാമെന്നാണ് പ്രശാന്ത് പറയുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.