അനുശ്രീ മകന്റെ ജനനത്തിന് ശേഷമാണ് അനുശ്രീ ആരവ് എന്ന പേരില്‍  ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. മകന്റെ പേര് കൂടി ചേര്‍ത്താണ് ആരവ് എന്ന് ചാനലിന് പേര് നല്‍കിയത്. മകന്റെ നൂല് കെട്ടും കുഞ്ഞിനെയും കൊണ്ട് നടത്തുന്ന ഷോപ്പിങ്ങിന് പോയതുമടക്കം വീട്ടിലെ വിശേഷങ്ങളാണ് അനുശ്രീ തന്റെ യൂട്യൂബ് ചാനലിലൂടെ പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING


വളരെ സന്തോഷത്തോടു കൂടിയാണ് അനു തന്റെ യൂട്യൂബ് ചാനലിലെ വിശേഷങ്ങൾ എന്നോട് പറഞ്ഞത്. കുറഞ്ഞ സമയം കൊണ്ട് വലിയ സ്വീകാര്യത തന്റെ ചാനലിന് ലഭിച്ചുവെന്നാണ് അനു പറഞ്ഞത്. അപ്പോൾ ഞാൻ ചോദിച്ചത് വരുമാനം എത്രയാണ് എന്നാണ്. മോശമില്ലാത്ത അത്രയും വരുമാനം തനിക്ക് ലഭിക്കുന്നുണ്ടെന്നും അനു പറയുന്നു. എന്നാലും എവിടെയും പറയാതെയുളള മറുപടിയിൽ നിന്നും ഞാൻ വീണ്ടും ചോദിച്ചു എത്രയാണ് എന്ന് ?



യൂട്യൂബിലെ വരുമാനം നല്ല രീതിയില്‍ പോവുന്നുണ്ട്. എത്രത്തോളം രൂപ ലഭിക്കുന്നുണ്ടെന്ന് വെളിപ്പെടുത്താനുള്ള സമയം ആയിട്ടില്ല. ആദ്യം ലഭിച്ച വരുമാനം ഒരു ലക്ഷത്തിന് താഴെയായിരുന്നു. അതായത് സബ്‌സ്‌ക്രൈബേഴ്‌സ് കൂടി വരുമ്പോള്‍ വലിയ സന്തോഷമാണ്. ആദ്യ ആഴ്ചയില്‍ തന്നെ നല്ല പ്രതികരണമാണ് ലഭിച്ചത്. അതൊക്കെ വച്ച് നോക്കുമ്പോള്‍ ഇപ്പോള്‍ നല്ല ഹാപ്പിയാണ്. പ്രേക്ഷകര്‍ എന്നെ അത്രമാത്രം സ്‌നേഹിക്കുകയും വിശ്വസിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ഇതൊക്കെ സന്തോഷം നല്‍കുന്ന കാര്യങ്ങളാണെന്ന്', അനുശ്രീ പറഞ്ഞു.



വരുമാനം മാത്രം അല്ല ഇത് . കുഞ്ഞ് വന്നതിനുശേഷം ഇപ്പോൾ അഭിനയിക്കാൻ പോകാനായില്ല. അതിനാൽ തന്നെ കുറെ നാൾ അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുന്ന ഒരു തോന്നൽ എനിക്ക് ഇപ്പോഴില്ല. വളരെ പോസിറ്റീവ് ആയിട്ടാണ് ഷൂട്ടും എഡിറ്റിങ്ങും നടക്കുന്നത്. ആയതിനാൽ തന്നെ വളരെ സന്തോഷമാണ്. കുഞ്ഞിന്റെ കൂടെയുളള സന്തോഷ നിമിഷങ്ങൾ എന്നും ഓർത്തിരിക്കാനും ഇതു ഒരു തരത്തിൽ സഹായിക്കുന്നു. അതിൽ വരുന്ന കമന്റുകളും വളരെ പ്രധാനപ്പെട്ടതാണ്. അതായത് നല്ലതായും മോശമായും അതിൽ കമന്റുകൾ വരാറുണ്ട്. എല്ലാം പോസിറ്റീവായി മാത്രം കാണുന്നു എന്നും അനു പറഞ്ഞു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.