മരണ മടഞ്ഞ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മുൻ മാനേജർ ദിഷ സാലിയനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന വെളിപ്പെടുത്തലുമായി നടൻ സൂരജ് പഞ്ചോളി രംഗത്ത്.  ദിഷയെ തനിക്ക് നേരത്തെ അറിയില്ലെന്നും സുശാന്തിന്റെ മരണ ശേഷമാണ് ഞാൻ അവരെക്കുറിച്ച് അറിഞ്ഞതെന്നും സൂരജ് പഞ്ചോളി വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: 2.89 ലക്ഷം മുടക്കി സ്വര്‍ണ മാസ്‌ക് നിർമ്മിച്ച് പൂനെ സ്വദേശി ! 


സുശാന്തിന്റെ മുൻ മാനേജറായിരുന്ന ദിഷ സുശാന്ത് മരിക്കുന്നതിനും കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു ആത്മഹത്യ ചെയ്തത്.  ഇതിനിടയിൽ ദിഷ ഗർഭിണിയായിരുന്നുവെന്നും സൂരജിന്റെ കുഞ്ഞായിരുന്നു അതെന്നുമൊക്കെ പ്രചാരണമുണ്ടായിരുന്നു.  മാത്രമല്ല ഇക്കാര്യം സുശാന്തിനും അറിയാമായിരുന്നുവെന്നും സൂരജുമായി 2017 ൽ വഴക്ക് നിലനിന്നിരുന്നതിനാൽ ദിഷയുടെ വിഷയം പുറത്തറിയിക്കാൻ സുശാന്ത് ശ്രമിച്ചിരുന്നുവെന്നുമായിരുന്നു പ്രചരിച്ചിരുന്നത്.  മാത്രമല്ല സൽമാൻ ആണ് സൂരജിനെ സംരക്ഷിച്ചിരുന്നതെന്നും വാർത്തകൾ ഉണ്ടായിരുന്നു. 


Also read: കൊറോണ മരുന്നിന്റെ ക്ലിനിക്കൽ ട്രയൽ ഫലം രണ്ടാഴ്ചയ്ക്കുള്ളിൽ ലഭിക്കും: WHO


ഇതിനോടൊക്കെയാണ് സൂരജ്  ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.  തനിക്ക് സുശാന്തുമായി ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലയെന്നും അത് ഞാൻ നേരത്തെ വ്യക്തമാക്കിയിരുന്നതാണെന്നും സൂരജ് പറഞ്ഞു. സൽമാന് എന്റെ ജീവിതത്തിൽ ഇടപെടേണ്ട ആവശ്യമെന്താണ്?  അദ്ദേഹത്തിന് മറ്റു വിഷയമില്ലേ ചെയ്യാൻ എന്ന് അദ്ദേഹം പ്രതികരിക്കുകയും ചെയ്തു.  മാത്രമല്ല ഈ ദിഷ ആരാണെന്നും അവരെ ഞാൻ കണ്ടിട്ടുപോലുമില്ലെന്നും സുശാന്തിന്റെ മരണത്തിന് ശേഷമാണ് അവർക്കുറിച്ച് അറിയുന്നതെന്നും.  ഇരു കുടുംബങ്ങളുടേയും ദുഖത്തിൽ പങ്കു ചേരുന്നുവെന്നും സൂരജ് പറഞ്ഞു.  ഇത് ആരോ അയാളുടെ ഫെയ്സ്ബുക്കിൽ ഇട്ട വിഢ്ഢിത്തമാമാണ് സിനിമാ തിരക്കഥപോലെ ഇങ്ങനെ പ്രചരിക്കുന്നതെന്നും സൂരജ് പ്രതികരിച്ചു.  


ജൂൺ 10 ന് മുംബൈയിലെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടിയാണ് ദിഷ മരണമടഞ്ഞത്.  നിലവിൽ നടൻ വരുൺ ശർമ്മയുടെ മാനേജരായിരുന്നു ദിഷ.