സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തില്‍ താന്‍ ഉന്നയിച്ച കാര്യങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ പദ്മശ്രീ തിരികെ നല്‍കാന്‍ തയ്യാറാണെന്ന് നടി കങ്കണ റണൌട്ട്. സുശാന്തിന്‍റെ മരണവുമായി സംബന്ധിച്ച കേസില്‍ പൊലീസ് മൊഴി നല്‍കാന്‍ വിളിച്ചതായും, പോലീസ് വിളിച്ചപ്പോൾ താൻ മണാലിയിലാണെന്നും മൊഴിയെടുക്കാൻ ആരെയെങ്കിലും അയക്കാമോ എന്ന് ചോദിച്ചതായും കങ്കണ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍ അതിന് ശേഷം അവരില്‍ നിന്ന് അറിയിപ്പുകളൊന്നും ലഭിച്ചില്ല. പറയുന്ന കാര്യങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ തനിക്ക് ലഭിച്ച പദ്മശ്രീ മടക്കി നല്‍കുമെന്നും കങ്കണ പ്രതികരിക്കുന്നു. വിവാദ പ്രസ്താവനകള്‍ നടത്തി റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാന്‍ താല്‍പര്യമുള്ള വ്യക്തിയല്ല താനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 


Also Read: ശ്വാസതടസം: ഐശ്വര്യ റായിയും മകളും ആശുപത്രിയില്‍!


ജൂണ്‍ 14നാണ് യുവതാരം സുശാന്ത് സിംഗ് രാജ്പൂതിനെ ബാന്ദ്രയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്ന സുശാന്ത് ആത്മഹത്യ ചെയ്തുവെന്നായിരുന്നു ഇത് സംബന്ധിച്ച് പുറത്ത് വന്ന വിവരങ്ങള്‍. എന്നാല്‍ സുശാന്തിന്‍റെ മരണത്തിന് പിന്നില്‍ സിനിമയിലെ മാഫിയ ആണെന്നും ആത്മഹത്യയല്ല കൊലപാതകമാണെന്നുമായിരുന്നു കങ്കണ ആരോപിച്ചത്.