ദുബൈ:ദുബൈ എമിറേറ്റ്സ് ഇകെ 521 വിമാനത്തിന്‍റെ അപകടകാരണം കണ്ടുപിടിക്കാന്‍ അന്വേഷണം തുടങ്ങി. എമിറേറ്റ്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. അപകടത്തില്‍ 13 യാത്രക്കാര്‍ക്കു പരിക്കേറ്റുവെന്നും രക്ഷാപ്രവര്‍ത്തനത്തിനിടെ അഗ്‌നിശമസേനാംഗത്തിലുണ്ടായിരുന്ന  ജാസിം ഈസ മുഹമ്മദ് ഹസന്‍ അല്‍ ബലൂഷിയ്ക്ക് ജീവന്‍ നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

യുഎഇ സ്വദേശിയായ പൈലറ്റാണ് അപകടത്തില്‍പെട്ട വിമാനം പറത്തിയിരുന്നത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാര്‍ക്കും വിമാനം പറത്താന്‍ ആവശ്യത്തിന്  പറക്കല്‍ പരിചമുള്ളവരാണ്. ലാന്‍ഡിങ് ഗിയറിന്റെ തകരാറാണ് അപകടകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും എമിറേറ്റ്‌സ് ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സഈദ് ആല്‍ മക്തും പറഞ്ഞു. സംഭവത്തില്‍ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ല. പരിക്കേറ്റവര്‍ക്ക് ചികില്‍സ നല്‍കി വിട്ടയച്ചെന്നും ചെയര്‍മാന്‍ പറഞ്ഞു.


തിരുവനന്തപുരത്ത് നിന്നും ദുബൈയിലെത്തിയ എമിറേറ്റ്സ് വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വിമാനത്തിന്‍റെ ടയർ പൊട്ടി അപകടം നടന്ന സമയത്ത് വിമാനത്തിൽ  282 യാത്രക്കാരും 18 വിമാന ജോലിക്കാരുമുണ്ടായിരുന്നു. ഇതിൽ 226 പേർ ഇന്ത്യക്കാരാണ്.  രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട അഗ്‌നിശമസേനാംഗം ജാസിം ഈസ മുഹമ്മദ് ഹസന്‍ അല്‍ ബലൂഷിക്ക് ചെയര്‍മാന്‍ ആദരാഞ്ജലി അര്‍പ്പിച്ചു.