കുവൈത്ത് സിറ്റി: രാജ്യത്ത് ഹോട്ടല്‍ യൂണിയന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും കാറ്ററിങ് കമ്പനികള്‍ക്കും 50 ശതമാനം വിദേശ തൊഴിലാളികളെ പുറത്തുനിന്ന് കൊണ്ടുവരാന്‍ അനുമതി. നിയമവ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് തങ്ങള്‍ക്ക് ആവശ്യമായ 50 ശതമാനം ജീവനക്കാരെ രാജ്യത്തിന് പുറത്തുനിന്ന് റിക്രൂട്ട് ചെയ്യാനാണ് ഹോട്ടല്‍ കാറ്ററിങ് കമ്പനി ഉടമകള്‍ക്ക് അനുമതി ലഭിച്ചിരിക്കുന്നത്. മാന്‍പവര്‍ അതോറിറ്റി ഉന്നത വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹോട്ടലുകള്‍, കാറ്ററിങ് കമ്പനികള്‍ പോലുള്ള മേഖലയില്‍ ജോലി ചെയ്യാന്‍ സ്വദേശികള്‍ക്ക് താല്‍പര്യം പ്രകടിപ്പിക്കാത്തതും ഈ മേഖലയിലേക്ക് രാജ്യത്തിനകത്തുനിന്ന് തൊഴിലാളികളെ ലഭ്യമാകാത്തതുമാണ് ഈ തീരുമാനമെടുക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചതെന്നാണ് സൂചന. അതേസമയം, ഇങ്ങനെ കൊണ്ടുവരുന്ന തൊഴിലാളികളെ ഹോട്ടലുകള്‍, കാറ്ററിങ് കമ്പനികള്‍ എന്നിവയിലേക്കല്ലാതെ മറ്റു തൊഴില്‍ മേഖലയിലേക്ക് വിസ മാറാന്‍ അനുദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.


സ്വകാര്യ തൊഴില്‍ സംരംഭങ്ങള്‍ക്കുവേണ്ടി വിദേശത്ത് നിന്ന് കൊണ്ടുവരാന്‍ അനുവാദമുള്ള തൊഴിലാളികളുടെ എണ്ണം 25 ശതമാനത്തില്‍ നിന്ന് കുറക്കാന്‍ ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഹോട്ടലുകള്‍ക്കും കാറ്ററിങ് കമ്പനികള്‍ക്കും 50 ശതമാനം വിദേശികളെ റിക്രൂട്ട് ചെയ്യാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. പുതിയ തീരുമാനം ഇന്ത്യക്കാരുള്‍പ്പെടെ ഈ മേഖലയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഗുണം ചെയ്യും