ദുബായ്:  ദുബായ് ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റന്‍റെ ഫൈനലില്‍ ഇന്ത്യയുടെ പി. വി സിന്ധുവിന് തോല്‍വി.  ഫൈനലില്‍ ജപ്പാന്‍റെ അകാന യമാഗുചിയോടാണ് ലോക മൂന്നാം റാങ്കുകാരിയായ  സിന്ധു തോറ്റത്. സ്‌കോര്‍: 21-15, 12-21, 19-21. മത്സരം  94 മിനിറ്റ് നീണ്ടുനിന്നു. 


നിര്‍ണായകമായ മൂന്നാം ഗെയിമിന്‍റെ അവസാനം വരുത്തിയ ചില നിസാര പിഴവുകളാണ് സിന്ധുവിന് തിരിച്ചടിയായത്.  സൂപ്പർ സീരീസ് ഫൈനൽസിൽ വെള്ളി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് സിന്ധു. 2011ൽ ഇന്ത്യയുടെ സൈന നേവാൾ വെള്ളി നേടിയിരുന്നു.