ഇന്ത്യയുടെ മികച്ച ഫാസ്റ്റ് ബോളര്‍മാരില്‍ ഒരാളായിരുന്ന ശ്രീശാന്ത് കോഴ വിവാദത്തില്‍ പെട്ട് ക്രിക്കറ്റ് കളത്തില്‍ നിന്ന് തന്‍റെ  കരിയറിന് അപ്രതീക്ഷിത തിരിച്ചടി നേരിടേണ്ടി വന്നെങ്കിലും , താല്‍കാലിക ആശ്വാസമായി കോടതി വിധി. ശ്രീ ആഗ്രഹിക്കുന്നത് പോലെ 2019ല്‍ ഇന്ത്യയ്ക്കുവേണ്ടി വിക്കറ്റ് എടുക്കുന്ന ശ്രീശാന്തിനെ നമ്മുക്ക് കാണുവാന്‍ സാധിക്കുമോ?


ഈ വര്‍ഷം 33 വയസില്‍  കടക്കുന്നതോടെ ശ്രീയുടെ ക്രിക്കറ്റ് ഭാവിയേക്കുറിച്ചുള്ള കായിക കേരളത്തിന്‍റെ ആകാംക്ഷയ്ക്കുള്ള ഉത്തരം അധികം വൈകാനിടയില്ല. കേന്ദ്രത്തില്‍ ബി.ജെ.പി ഭരിക്കുന്നതും, ശ്രീശാന്ത് ആദ്യമായി ബി.ജെ.പിയ്ക്കുവേണ്ടി കേരളത്തില്‍ മത്സരിച്ചതും അദ്ദേഹത്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ സാധിക്കുന്ന ഘടകങ്ങളാണ്. കൂടാതെ ബി.ജെ.പിയ്ക്ക് ബി.സി.സി.ഐയില്‍ തന്നെ ശക്തമായ സ്വാധീനമുള്ളതും ശ്രീയുടെ തിരിച്ചുവരവിന് ഗുണകരമാണ്.