കൊൽക്കത്ത : ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ പാകിസ്താന്റെ വിജയലക്ഷ്യം 205 റൺസ്. 46 ഓവറിൽ ബംഗ്ലാദേശിന്റെ ഇന്നിങ്സ് പാക് ബോളിങ് ആക്രമണത്തിൽ തകരുകയായിരുന്നു. മഹ്മുദുള്ളയുടെയും ക്യാപ്റ്റൻ ഷക്കീബ് അൽഹസന്റെയും പ്രകടനങ്ങളാണ് ബംഗ്ലദേശിന്റെ സ്കോർ ബോർഡ് 200 കടത്തിയത്. പാകിസ്താനായി ഷഹീൻ അഫ്രീദി മൂന്ന് വിക്കറ്റെടുത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ടോസ് നേടിയ ബംഗ്ലാദേശ് പാകിസ്തനെതിരെ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറിൽ ബംഗ്ലാദേശ് 205 റൺസിന് പുറത്തായി. തുടക്കത്തിൽ വൻ തകർച്ചയിൽ നിന്നും ബംഗ്ലാദേശിനെ രക്ഷപ്പെടുത്തിയത് ഓപ്പണർ ലിട്ടൺ ദാസും മഹ്മുദുള്ളയുമാണ്. പിന്നീട് ഷക്കീബ് അൽഹസനും മെഹ്ദി ഹസനും ചേർന്ന് നടത്തിയ പ്രതിരോധമാണ് ബംഗ്ലാദേശിന്റെ സ്കോർ ബോർഡ് 200 കടത്തിയത്.


ALSO READ : Cricket World Cup 2023 : കൊൽക്കത്ത ബിരിയാണി, കെബാബ്, ചാപ്... ബംഗ്ലാദേശിനെതിരെ മത്സരത്തിന് മുന്നോടിയായി പാക് താരങ്ങൾ ഓർഡർ ചെയ്തത്


തുടക്കത്തിൽ ഷഹീൻ ആഫ്രീദിയുടെ ബോളിങ് ആക്രമണത്തിലാണ് ബംഗ്ലാദേശിന്റെ ബാറ്റിങ് തകർന്നടിഞ്ഞത്. വാലറ്റത്തെ മുഹമ്മദ് വസീം ജൂനിയർ പിഴതെറിഞ്ഞതോടെ 204ന് ബംഗ്ലാദേശിന്റെ ഇന്നിങ്സ് ഒതുങ്ങി. അഫീദിക്കൊപ്പം വസീം ജൂനിയറും മൂന്ന് വിക്കറ്റെടുത്തു. ഇരുവർക്കും പുറമെ ഹാരിസ് റൗഫ് രണ്ടും ഇഫ്തിഖർ അഹമ്മദും ഉസാമ മിറും ഓരോ വിക്കറ്റുകൾ വീതം നേടി.


ലോകകപ്പ് സെമി പ്രവേശനം സാധ്യത അൽപമെങ്കിലും നിലനിർത്താൻ പാകിസ്താൻ ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്. കഴിഞ്ഞ മത്സരത്തിൽ രണ്ട് ജയം മാത്രമുള്ള പാകിസ്താൻ നിലവിൽ ലോകകപ്പ് പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. ഒരു ജയം മാത്രമുള്ള ബംഗ്ലാദേശാകട്ടെ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തുമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.