പാരീസ്: യൂറോ കപ്പ് ഫുട്ബാളിന്‍റെ ഗ്രൂപ്പ് എ മത്സരത്തിൽ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഫ്രാന്‍സ് യൂറോ കപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു.  എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സിന്‍റെ വിജയം. ഗ്രൂപ്പ് എ മത്സരങ്ങളിലെ ഫ്രാന്‍സിന്‍റെ രണ്ടാം ജയവും അല്‍ബേനിയയുടെ രണ്ടാം തോല്‍വിയുമാണിത്. ഇതോടെ ഈ യൂറോയില്‍ ക്വര്‍ട്ടറില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി മാറി ഫ്രാന്‍സ്. അല്‍ബേനിയ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗോളടിക്കാനുള്ള നിരവധി അവസരങ്ങൾ ഫ്രാന്‍സ് ഒരുക്കിയെങ്കിലും അല്‍ബേനിയന്‍ പ്രതിരോധ നിര നീക്കങ്ങൾ തകർത്തു. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ 90-ാം മിനിറ്റിലാണ് ഫ്രാൻസിന്‍റെ ആദ്യ ഗോൾ അല്‍ബേനിയന്‍ വല ചലിപ്പിച്ചത്. ആദിൽ രാമിയുടെ ഫ്രീകിക്ക് പാസ് ആന്‍റോണിയോ ഗ്രിസ്മാന്‍ ഹെഡറിലൂടെ ഗോളാക്കി.


അധിക സമയത്ത് (90+2 മിനിട്ട്) അന്‍ഡ്രെ പെരെ നല്‍കിയ പാസിൽ ദിമിത്രി പയേറ്റാണ് ഫ്രാൻസിനായി രണ്ടാം ഗോൾ നേടിയത്. പെരെയിൽ നിന്ന് ലഭിച്ച പാസിൽ ഇടതു ഭാഗത്തിലൂടെ മുന്നേറി വലതുകാൽ ഷോട്ടിലൂടെ ദിമിത്രി പയേറ്റ് ഗോൾ നേടി.ഞായറാഴ്ച നടക്കുന്ന മത്സരങ്ങളിൽ സ്വിറ്റ്‌സര്‍ലാന്‍റിനെ ഫ്രാന്‍സും റൊമാനിയയെ അല്‍ബേനിയയും നേരിടും.