ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകർത്ത് ഫ്രാന്‍സ് ഖത്തർ ലോകകപ്പ് സെമിയിൽ. 17ാം മിനിറ്റില്‍ ചൗമെനിയാണ് ഫ്രാന്‍സിനുവേണ്ടി ആദ്യം വല കുലുക്കിയത്. അമ്പത്തിനാലാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഹാരി കെയ്ന്‍ ഇംഗ്ലണ്ടിന് സമനില​ഗോൾ നേടിക്കൊടുത്തു. എഴുപത്തിയെട്ടാം മിനിറ്റില്‍ ഒളിവര്‍ ജിറൂഡ് ഫ്രാൻസിനായി രണ്ടാമത്തെ ​ഗോൾ നേടി.


COMMERCIAL BREAK
SCROLL TO CONTINUE READING

എണ്‍പത്തിരണ്ടാം മിനിറ്റില്‍ ഇംഗ്ലണ്ടിന് അടുത്ത പെനാല്‍റ്റി ലഭിച്ചു. എന്നാൽ, ഇം​ഗ്ലീഷ് നായകന്‍ ഹാരി കെയ്ന്‍ പെനാല്‍റ്റി പാഴാക്കി വില്ലനായി മാറി. ഫ്രാൻസിന്റെ ആറാം സെമി ലോകകപ്പ് പ്രവേശനവും തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് സെമി പ്രവേശനവുമാണ്. റഷ്യയിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ ക്രൊയേഷ്യയോട് സെമിയില്‍ തോല്‍വി വഴങ്ങുകയായിരുന്നു ഇംഗ്ലണ്ട്. 2006ലാണ് ഇംഗ്ലണ്ട് ഇതിന് മുന്‍പ് ക്വാര്‍ട്ടറില്‍ പുറത്തായത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.