India vs South Africa 1st ODI : ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തിൽ ആതിഥേയരെ എറിഞ്ഞൊതുക്കി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് 116 റൺസിന് പുറത്തായി. ഇന്ത്യക്കായി അർഷ്ദീപ് സിങ് അഞ്ച് വിക്കറ്റ് നേടി. മികച്ച പ്രകടനം കാഴ്ചവെച്ച് ആവശ് ഖാൻ. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയാണ് ഇന്ത്യൻ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ടോസ് നേടിയ ആതിഥേയർ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ അർഷ്ദീപ് തുടക്കമിട്ട ഇന്ത്യൻ പേസ് ആക്രമണത്തിൽ തകർന്നടിയുകയായിരുന്നു ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിര. വാലറ്റത്താരം ആൻഡിലെ ഫെഹ്ലുക്ക്വായോ നേടിയ 33 റൺസാണ് പ്രോട്ടീസിന്റെ സ്കോർ ബോർഡ് 100 കടത്തിയത്. അർഷ്ദീപിന്റെ രണ്ടാം സ്പെല്ലിൽ ഫെഹ്ലുക്ക്വായോയെ പുറത്താക്കിയാണ് ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന്റെ അവസാന അണിയും ഇന്ത്യ അടിച്ചത്.


ALSO READ : IPL 2024 : രോഹിത് ശർമ ഡൽഹി ക്യാപിറ്റൽസിലേക്കെന്ന് റിപ്പോർട്ട്; ഇനിയും അതിന് സാധിക്കുമോ?


ഇന്ത്യക്കായി അർഷ്ദീപ് അഞ്ച് വിക്കറ്റ് നേടി. താരത്തിന്റെ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്. ആവേശ് ഖാൻ നാല് വിക്കറ്റ് എടുത്തു. കുൽദീപ് യാദവാണ് മറ്റൊരു വിക്കറ്റ് സ്വന്തമാക്കിയത്. മലായളി താരം സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ ഇടം നേടി. യുവതാരം സായി സുദർശന് ഇന്ത്യൻ ടീമിൽ അരങ്ങേറ്റം.


ഇന്ത്യയുടെ പ്ലേയിങ് ഇലവൻ - റുതുരാജ് ഗെയ്ക്വാദ്, സായി സുദർശൻ, ശ്രെയസ് അയ്യർ, കെ.എൽ രാഹുൽ, തിലക് വർമ്മ, സഞ്ജു സാംസൺ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ആവേശ് ഖാൻ, മുകേഷ് കുമാർ


ദക്ഷിണാഫ്രിക്കയുടം പ്ലേയിങ് ഇലവൻ - റീസാ ഹെൻഡ്രിക്സ്, ടോണി ഡി സോർസി, റാസി വാൻ ഡെർ ഡസ്സൻ, എയ്ഡെൻ മർക്രം, ഹെയ്ൻറിച്ച് ക്ലാസെൻ, ഡേവിഡ് മില്ലർ, വിയാൻ മൾഡർ, അൻഡിലെ ഫെഹ്ലുക്ക്വായോ, കേശവ് മഹാരാജ്, നന്ദ്രെ ബർഗർ, തബ്രൈസ് ഷംസി



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.