ധരംശാല: ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ഓസ്‌ട്രേലിയയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 49.2 ഓവറില്‍ 388 റണ്‍സിന് ഓള്‍ ഔട്ടായി. ഓപ്പണര്‍ ട്രാവിസ് ഹെഡ് സെഞ്ച്വറി നേടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ടീമില്‍ തിരിച്ചെത്തിയ ട്രാവിസ് ഹെഡാണ് ഇന്ന് വാര്‍ണര്‍ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. ടി20യ്ക്ക് സമാനമായ തുടക്കമാണ് ഹെഡും വാര്‍ണറും ഓസീസിന് സമ്മാനിച്ചത്. 19.1 ഓവറില്‍ 175 റണ്‍സിന്റെ ഓപ്പണിംഗ് പാര്‍ട്ട്ണര്‍ഷിപ്പാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. വാര്‍ണര്‍ 65 പന്തില്‍ 5 ബൗണ്ടറികളും 5 സിക്‌സറുകളും സഹിതം 81 റണ്‍സ് നേടി. കൂടുതല്‍ അപകടകാരിയായത് ഹെഡായിരുന്നു. 67 പന്തില്‍ 10 ബൗണ്ടറികളും 7 സിക്‌സറുകളും പറത്തിയ ഹെഡ് 109 റണ്‍സ് നേടിയാണ് പുറത്തായത്. 


ALSO READ: ഇന്ത്യയെ മറികടന്ന് ദക്ഷിണാഫ്രിക്ക ഒന്നാമത്; ലോകകപ്പില്‍ പാകിസ്താന്‍ പുറത്തേയ്ക്ക്?


മൂന്നാമനായി ക്രീസിലെത്തിയ മിച്ചല്‍ മാര്‍ഷ്51 പന്തില്‍ 36 റണ്‍സ് നേടി. സ്റ്റീവ് സ്മിത്തിനും (18) മാര്‍നസ് ലബുഷെയ്‌നിനും (18) തിളങ്ങാനായില്ല. 24 പന്തില്‍ 41 റണ്‍സ് നേടിയ ഗ്ലെന്‍ മാക്‌സ്വെല്ലിന്റെയും 14 പന്തില്‍ 37 റണ്‍സ് നേടിയ പാറ്റ് കമ്മിന്‍സിന്റെയും പ്രകടനമാണ് ഓസ്‌ട്രേലിയയെ 380 കടത്തിയത്. കീവീസിന് വേണ്ടി ഗ്ലെന്‍ ഫിലിപ്‌സും ട്രെന്‍ഡ് ബോള്‍ട്ടും 3 വിക്കറ്റുകള്‍ വീതം വീഴ്ത്തി. മിച്ചല്‍ സാന്റ്‌നര്‍ 2 വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ മാറ്റ് ഹെന്റി, ജെയിംസ് നീഷാം എന്നിവര്‍ ഓരോ വീക്കറ്റ് വീതം വീഴ്ത്തി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.