ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരാൻ രാഹുൽ ദ്രാവിഡിനോട് ക്രിക്കറ്റ് ബോർഡ് ബിസിസിഐ  ആവശ്യപ്പെട്ടതായി റിപ്പോർട്ട് . കോച്ചായിട്ടുള്ള തുടരാനുള്ള കാലാവധി ദ്രാവിഡിന് തന്നെ തീരപുമാനിക്കാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം ബിസിസിഐയുടെ ഈ ഓഫർ രാഹുൽ അംഗീകരിച്ചോ ഇല്ലയോ എന്നതിൽ ഉറപ്പില്ലയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ കഴിഞ്ഞ 2023 ഏകദിന ലോകകപ്പ് വരെയായിരുന്നു ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനായിട്ടുള്ള ദ്രാവിഡിന്റെ കാലാവധി. എന്നാൽ ദ്രാവിഡിന്റെ തീരുമാനം എന്താകുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇനി ദ്രാവിഡ് ബിസിസിഐയുടെ ഓഫർ സ്വീകരിച്ച് ഇന്ത്യയുടെ മുഖ്യ പരിശീലകനായി തുടർന്ന് തന്റെ അതേ കോച്ചിങ് സ്റ്റാഫുകളെ ടീമിൽ നിലനിർത്തുമായിരിക്കും. ബാറ്റിങ്ങിൽ വിക്രം റാത്തോർ, ബോളിങ്ങിൽ പരസ് മഹംബ്രെ, ഫീൽഡിങ്ങിൽ ടി ദിലീപ് എന്നിവരാണ് നിലവിലെ ഇന്ത്യൻ ടീമിന്റെ കോച്ചിങ് സ്റ്റാഫുകൾ. 


ALSO READ : IPL 2024 : 'ചില സമയങ്ങളിൽ നിശബ്ദതയാണ് ഏറ്റവും നല്ല ഉത്തരം'; ഇൻസ്റ്റഗ്രാമിൽ കുറിച്ച് ജസ്പ്രിത് ബുമ്ര


നേരത്തെ ലോകകപ്പിന്റെ സമയത്ത് കോച്ചിങ് സ്ഥാനം നിലനിർത്തുമോ എന്ന മാധ്യമങ്ങൾ ചോദിച്ചപ്പോൾ താൻ അതിനെ പറ്റി ഇപ്പോൾ ചിന്തിക്കുന്നില്ലയെന്നായിരുന്നു ദ്രാവിഡ് പ്രതികരിച്ചത്. നിലവിൽ തന്റെ മനസ്സിൽ ലോകകപ്പ് മാത്രമാണ്, സമയം കിട്ടുമ്പോൾ അതിനെ പറ്റി ചിന്തിക്കാമെന്നായിരുന്നു ദ്രാവിഡ് മറുപടി നൽകിയത്.


അതേസമയം ഇന്ത്യയുടെ ടി20 ഫോർമാറ്റിന്റെ കോച്ചാകാൻ മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹറയ്ക്ക് ക്ഷണം ലഭിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ആ ക്ഷണം നെഹ്റ നിരസിച്ചതായിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത്. നിലവിൽ ഐപിഎൽ ജേതാക്കളായ ഗുജറാത്ത് ടൈറ്റൻസിന്റെ മുഖ്യ പരിശീലകനാണ് നെഹ്റ.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.