T20 World Cup IND vs SA : ടി20 ലോകകപ്പ് സൂപ്പർ 12ൽ ഇന്ത്യ ഇന്ന് മൂന്നാമത്തെ മത്സരത്തിന് ഇറങ്ങും. ഗ്രൂപ്പിലെ ശക്തരിൽ ഒരാളായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി. പാകിസ്ഥാനെയും നെതർലാൻഡ്സിനെയും തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ഇന്ന് പ്രൊട്ടീസിനെതിരെ ഇറങ്ങുന്നത്. സിംബാബ്വെയ്ക്കെതിരെയുള്ള ആദ്യ മത്സരം മഴ ചതിച്ചെങ്കിലും ബംഗ്ലാദേശിനെ നൂറ് റൺസിന് മുകളിൽ തകർത്താണ് ദക്ഷിണാഫ്രിക്ക ഇന്ന് ഇന്ത്യക്കെതിരെ പെർത്തിൽ ഇറങ്ങുന്നത്. രണ്ട് ജയവുമായി ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തണ്. മൂന്ന് പോയിന്റുമായി പ്രോട്ടീസ് രണ്ടാം സ്ഥാനത്തും. വൈകിട്ട് 4.30നാണ് മത്സരം.


COMMERCIAL BREAK
SCROLL TO CONTINUE READING

ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് സെമി ഉറപ്പിക്കാനാണ് രോഹിത് ശർമയും സംഘവും ഇന്ന് ലക്ഷ്യമിടുക. കഴിഞ്ഞ മാസം പ്രോട്ടീസിനെ സ്വന്തം മണ്ണിൽ തോൽപ്പിച്ച് ടി20 പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസവും ഇന്ത്യയുടെ പക്കലുണ്ട്. പ്ലെയിങ് ഇലവനിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്ന് പരീക്ഷണം നടത്താൻ രോഹിത് ഇന്നും തുനിയില്ല. രണ്ട് മത്സരങ്ങളിലും ഒരോ പോലെ തിളങ്ങിയ ബോളിങ്ങും ബാറ്റിങ് നിരയാണ് ഇന്ത്യയുടെ മുതൽ കൂട്ട്. അതേസമയം ഇന്നും കൂടി കെ.എൽ രാഹുൽ നിറം മങ്ങിയ പ്രകടനം പുറത്തെടുത്താൽ രോഹിത്തിന് തന്റെ ഓപ്പിണിങ് കൂട്ടികെട്ടിന് മറ്റൊരു പങ്കാളിയെ കണ്ടെത്തേണ്ടി വരും. ഇന്നത്തെ മത്സരത്തിന് ശേഷം ബംഗ്ലേദേശും സിംബാബ്വെയുമാണ് ഇന്ത്യയുടെ ബാക്കിയുള്ള രണ്ട് എതിരാളികൾ.


ALSO READ : Pak Bean Controversy: രാഷ്ട്രത്തലവൻമാർ പോലും കൊമ്പുകോർക്കുന്നു, പാക് ബീൻ ട്വിറ്ററിൽ വൈറൽ


ആദ്യ മത്സരം മഴ ചതിച്ചപ്പോൾ രണ്ടാം മത്സരത്തിനിൽ അവയ്ക്കെല്ലാം ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിലൂടെ മറുപടി നൽകുകയായിരുന്നു ആഫ്രിക്കൻ ടീം. രണ്ടാം മത്സരത്തിൽ സെഞ്ചുറി നേടിയ റീലി റൂസ്സോയും ക്വിന്റൺ ഡിക്കോക്കുമാണ് പ്രോട്ടീസിന്റെ ബാറ്റിങ് നിരയിലെ മുതൽകൂട്ടുകൾ. ഡേവിഡ് മില്ലറും കൂടി ഫോം കണ്ടെത്തിയാൽ ഇന്ത്യക്ക് മത്സരം കടുപ്പമായേക്കും. ഫാസ്റ്റ് ബോളിങ് നിരയാണ് പിന്നീട് ആഫ്രിക്കൻ ടീമിന്റെ പ്രധാന മുതൽകൂട്ട്. ചെറിയ സ്കോറാണെങ്കിലും തെംബാ ബാവുമയ്ക്ക് തന്റെ ബോളിങ് നിരയെ ഉപയോഗിച്ച് പ്രതിരോധിക്കാനാകും.


ബംഗ്ലദേശ് സിംബാബ്വെ മത്സരം


അതേസമയം ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ബംഗ്ലദേശ് സിംബാബ്വെയെ മൂന്ന് റൺസിന് തോൽപ്പിച്ചു. ആവേശകരമായ മത്സരത്തിൽ ബംഗ്ലദേശ് ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്വെയുടെ ഇന്നിങ്സ് 147ന് അവസാനിക്കുകയായിരുന്നു. 71 റൺസെടുത്ത ഓപ്പണർ നജ്മുൾ ഹൊസ്സൈൻ ഷാന്റോയുടെ ബാറ്റിങ് മികവിലാണ് ബംഗ്ലദേശ് ആഫ്രിക്കൻ ടീമിനെതിരെ 151 റൺസ് വിജയലക്ഷ്യമുയർത്തിയത്. സിംബാബ്വെയ്ക്കായി റിച്ചാർഡ് നഗാരവയും ബ്ലെസ്സിങ് മുസ്സാരബനിയും രണ്ട് വിക്കറ്റുകൾ വീതം നേടി.


64 റൺസെടുത്ത സീൻ വില്യംസിന്റെ ബാറ്റിങ് മികവിൽ സിംബാബ്വെ മറ്റൊരു ത്രില്ലർ ജയം ഓർമിപ്പിച്ചെങ്കിലും അവസാന ബോളിൽ ആ വിജയ റൺസ് ആഫ്രിക്കൻ ടീമിന് സ്വന്തമാക്കാനായില്ല. നാല് ഓവറിൽ 19 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത തസ്ക്കിൻ അഹമ്മദാണ് പ്ലെയർ ഓഫ് ദി മാച്ച്. മുസ്തഫിസൂർ റഹ്മാനും മൊസാഡ്ഡേക്ക് ഹൊസൈനും രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ആദ്യ ജയം തേടി പാകിസ്ഥാൻ നെതർലൻഡ്സിനെ നേരിടുന്നു. ടോസ് നേടിയ ഡച്ച് ടീം ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.