ഇൻസ്റ്റന്റ് മെസേജിംഗ് സർവ്വീസുകളുടെയും സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളുടെയും കാലമാണിന്ന് . സ്മാർട്ട് ഫോണുകളുടെ വരവും സാങ്കേതിക വിദ്യയിലെ വളർച്ചയും എസ്എംഎസുകളെ പിന്തള്ളി . എസ്എംഎസ് എന്ന ചുരുക്കപ്പേരിൽ അറിപ്പെടുന്ന ഷോർട്ട് മെസേജ് സർവീസ് ഇന്ന് ഉപയോഗിക്കുന്നവർ വളരെ വിരളമാണ് . ഏകദേശം മൂന്ന് പതിറ്റാണ്ടിന് മുൻപാണ് ആദ്യ എസ്എംഎസ് പിറക്കുന്നത് . 30 വർഷത്തിനിപ്പുറം എസ്എംഎസിന്റെ ലോകം ആകാശത്തോളം വളർന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

1992 ഡിസംബർ 3നാണ് വോഡഫോണിന് വേണ്ടി നീൽ പാപ്പ്‌വർത്ത് എന്ന ബ്രിട്ടീഷ് സോഫ്റ്റ്‌വെ‌യർ പ്രോഗ്രാമർ ആദ്യ സന്ദേശം അയച്ചത് .  സഹപ്രവർത്തകനായിരുന്നു ആദ്യ സന്ദേശം നൽകിയത് . മെസേജുകൾ കൈമാറാൻ പ്രോഗ്രാം തയാറാക്കുന്ന ജോലിയിലായിരുന്നു നീൽ പാപ്‌വർത്ത് . ഡിസംബർ 3ന് വൈകിട്ടായിരുന്നു പരീക്ഷണം . ക്രിസ്മസ് പാർട്ടിയിലായിരുന്ന പാപ്പ് വർത്തിന്റെ സുഹൃത്തിന് മേരി ക്രിസ്മസ് എന്ന് ടൈപ്പ് ചെയ്താണ് ആദ്യ എസ്എംഎസ് പിറവിയെടുത്തത് . അതായിരുന്നു ലോകത്തെ ആദ്യ എസ്എംഎസ് . 


160 ക്യാരക്ടായിരുന്നു പരമാവധി നീളം . സന്ദേശങ്ങൾ ചുരുക്കെഴുത്തിലേക്ക് മാറി . 1990കളിലും 2000ത്തിലും ജനങ്ങളുടെ തുടിപ്പ് തന്നെയായിരുന്നു 160 അക്കങ്ങളുള്ള എസ്എംഎസുകൾ . ഉറക്കെ ചിരിക്കുന്നതിന് LOL. ദൈവത്തെ വിളിക്കാന്‍ OMG.അങ്ങനെ ഒരു നിഘണ്ടു തന്നെ പിറന്നു. കംപ്യൂട്ടറുകളും ഫോണുകളും വളര്‍ന്നപ്പോള്‍ സന്ദേശങ്ങളുടെ രൂപവും ഭാവവും മാറി.സ്മാര്‍ട്ട് ഫോണുകളില്‍ മെസ്സേജുകള്‍ കൂടുതൽ സ്മാര്‍ട്ടായി . വാട്സപ്പും ടെലഗ്രാമുമടക്കം വഴികള്‍ ഏറെയായി. പിന്നീട് ഇമോജികളായി പിറന്നു . 


ഇന്നൊരു കാര്യം പറയാന്‍ അക്ഷരങ്ങള്‍ കൂട്ടി ചേര്‍ക്കാതെ തന്നെ ഇമോജികളുടെ സഹായം തേടി . ചിരിപ്പിക്കാനും കരയിപ്പിക്കാനും സ്റ്റിക്കറുകള്‍ പിറവിയെടുത്തു . അങ്ങനെ ഇപ്പോഴും എസ്എംഎസ് വളർന്നുകൊണ്ടേയിരിക്കുന്നു. ആദ്യത്തെ ഇമോജി പിറവിയെടുക്കുന്നത് ജപ്പാനിലാണ് . 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ