കീവ്: ചെർണോബിലിൽ ആണവനിലയം റഷ്യൻ സൈന്യം പിടിച്ചെടുത്തതിന് ശേഷം ​ഗാമാ വികിരണത്തിന്റെ തോത് സാധാരണയേക്കാൾ ഉയർന്നതായി യുക്രൈൻ ആണവ ഏജൻസി. ചെർണോബിലിൽ മേഖലയിൽ ഉയർന്ന അളവിൽ ഗാമാ റേഡിയേഷൻ കണ്ടെത്തിയിട്ടുണ്ടെന്ന് സ്റ്റേറ്റ് ന്യൂക്ലിയർ റെഗുലേറ്ററി ഇൻസ്പെക്ടറേറ്റ് അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡീകമ്മീഷൻ ചെയ്ത ചെർണോബിൽ ആണവനിലയത്തിന് സമീപമുള്ള പ്രദേശത്ത് ഗാമാ വികിരണത്തിന്റെ അളവ് സാധാരണയേക്കാൾ ഉയർന്നതായി കണ്ടെത്തി. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഡീകമ്മീഷൻ ചെയ്ത മേഖലയിലൂടെ വലിയ സൈനിക ഉപകരണങ്ങൾ നിരവധി തവണ സഞ്ചരിച്ചതിനാൽ മലിനമായ റേഡിയോ ആക്ടീവ് പൊടി വായുവിലേക്ക് പുറന്തള്ളുന്നതാകാം ​ഗാമാ വികിരണത്തിന്റെ തോത് ഉയരാൻ കാരണമെന്നാണ് പ്രാഥമിക നി​ഗമനം.


വ്യാഴാഴ്‌ച നടന്ന ശക്തമായ പോരാട്ടത്തിനൊടുവിൽ ചെർണോബിൽ ആണവനിലയവും ചുറ്റുമുള്ള പ്രദേശവും റഷ്യ പിടിച്ചെടുത്തിരുന്നു. റഷ്യൻ വ്യോമസേന പ്ലാന്റിനെ സംരക്ഷിക്കുകയാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു. പ്രദേശത്ത് റേഡിയേഷൻ അളവ് സാധാരണ നിലയിലാണെന്ന് മേജർ ജനറൽ ഇഗോർ കൊനാഷെങ്കോവ് വ്യക്തമാക്കി. ഉക്രൈൻ തലസ്ഥാനമായ കീവിന് 130 കിലോമീറ്റർ (80 മൈൽ) വടക്കുള്ള പ്ലാന്റിലെ ആണവ റിയാക്ടർ 1986-ൽ പൊട്ടിത്തെറിച്ചാണ് വൻ ദുരന്തം സംഭവിച്ചത്. ഈ റിയാക്ടർ പിന്നീട് സുരക്ഷിതമായി മൂടി ഡീകമ്മീഷൻ ചെയ്തിരുന്നു.


അതേസമയം, റഷ്യൻ സൈന്യം കീവിൽ എത്തിയതായി യുക്രൈൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സാധാരണക്കാർ താമസിക്കുന്ന 33 ഇടങ്ങൾ റഷ്യ ബോംബിട്ട് തകർത്തുവെന്ന് യുക്രൈൻ ആഭ്യന്തര മന്ത്രാലയം പറഞ്ഞിരുന്നു. സാധാരണക്കാരെ ആക്രമിക്കില്ലെന്ന റഷ്യയുടെ വാദം പൊള്ളയാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് വാഡിം ഡെനിസെങ്കോ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.