കേപ്ടൗൺ: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ അതിവേ​ഗത്തിൽ വ്യാപിക്കുന്നതായി റിപ്പോർട്ട്. ദക്ഷിണാഫ്രിക്കയിൽ 110 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 16 രാജ്യങ്ങളിലായി 185 കേസുകളിലധികമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒമിക്രോൺ വകഭേ​ദത്തിന് ഉയർന്ന വ്യാപന ശേഷിയുണ്ടെന്ന് ലോകാരോ​ഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. സ്കോട്ട്ലൻഡിൽ വിദേശയാത്ര നടത്തിയിട്ടില്ലാത്ത ആറ് പേർക്ക് രോ​ഗം സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.


ALSO READ: Omicron | ഡൽഹിയിലും മുംബൈയിലും ആശങ്ക; ദക്ഷിണാഫ്രിക്കയിൽ നിന്ന് ഡൽഹി വഴി മുംബൈയിലെത്തിയ യാത്രക്കാരന് കോവിഡ്


വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ വ്യാപനം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ നിരവധി രാജ്യങ്ങൾ വിമാന സർവീസുകൾ റദ്ദാക്കി. ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലും ആരോ​ഗ്യവകുപ്പ് പുതിയ മാർ​ഗനിർദേശം പുറത്തിറക്കി. രാജ്യത്തെത്തുന്നവർ എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് യാത്രയ്ക്ക് മുൻപുള്ള 14 ദിവസത്തെ വിവരങ്ങൾ നൽകണം. ഒപ്പം 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് പോർട്ടലിൽ ഉൾപ്പെടുത്തണം.


കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നെത്തുന്നവർ വിമാനത്താവളത്തിൽ പരിശോധനക്ക് വിധേയരാകണം. ഫലം കിട്ടിയ ശേഷമേ വിമാനത്താവളത്തിൽ നിന്നും പോകാൻ പാടുള്ളു. ഫലം നെഗറ്റീവായാലും ഒരാഴ്ച വീട്ടിൽ നിരീക്ഷണം നിർബന്ധമാണെന്നും മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.


ALSO READ: Omicron Variant: വിദേശത്ത് നിന്നെത്തുന്നവർക്ക് പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ


സാഹചര്യങ്ങൾ പരിശോധിച്ച് മാത്രമേ അന്താരാഷ്ട്ര വിമാന സർവ്വീസുകൾ വീണ്ടും തുടങ്ങുന്ന കാര്യത്തിൽ തീരുമാനമാകൂവെന്നും റിപ്പോർട്ടുണ്ട്. കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഏറ്റവും പുതിയ മാർഗനിർദ്ദേശ പ്രകാരം ഹൈ-റിസ്‍ക് രാജ്യങ്ങൾ ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബംഗ്ലാദേശ്, ബോട്‍സ്വാന, ചൈന, മൌറീഷ്യസ്, ന്യൂസിലൻഡ്, സിംബാവെ, സിംഗപ്പൂർ, ഹോങ്കോങ്, ഇസ്രയേൽ, യു.കെ ഉൾപ്പെടെയുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.