LGBTQ+ കമ്മ്യൂണിറ്റി ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകളെ കത്തോലിക്കാ സഭ സ്വാഗതം ചെയ്യുന്നതായി ഫ്രാൻസിസ് മാർപാപ്പ അറിയിച്ചു. പരിമിതമായ സഭയുടെ നിയമങ്ങൾ പാലിച്ചുകൊണ്ടാണ് ഈ നീക്കം. LGBTQ+ കമ്മ്യൂണിറ്റി വ്യക്തികളുൾപ്പെടെ എല്ലാവരെയും സഭ സ്വാഗതം ചെയ്യുന്നതായി മാർപ്പാപ്പ  പറഞ്ഞു. സ്ഥാപിതമായ. സഭാ മാനദണ്ഡങ്ങളുടെ ചട്ടക്കൂടിന് അനുസൃതമായി സ്വവർഗ്ഗാനുരാഗികളെ അവരുടെ ആത്മീയ യാത്രയിൽ നയിക്കേണ്ടത് സഭയുടെ കടമയാണെന്നും മാർപ്പാപ്പ ഊന്നിപ്പറയുന്നു. കഴിഞ്ഞ ഞായറാഴ്ച്ച ഓ​ഗസ്റ്റ് 7നാണ് ഫ്രാൻസിസ് മാർപാപ്പ ഈ സുപ്രധാനവും പ്രശംസനീയവുമായ പ്രഖ്യാപനം നടത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: പാകിസ്ഥാൻ പ്രധാനമന്ത്രി സ്ഥാനമെന്ന മുൾക്കിരീടം; ഇതുവരെ ജയിലിൽ പോയവർ ഇവരെല്ലാം


സ്ഥാപിത മാനദണ്ഡങ്ങളിൽ നിന്നുകൊണ്ട് LGBTQ+ കമ്മ്യൂണിറ്റിയുടെ ആത്മീയ യാത്രയിൽ അവരെ നയിക്കേണ്ടത് സഭയുടെ കടമയാണെന്ന ഫ്രാൻസിസ് മാർപാപ്പ വാക്കുകൾക്ക് അന്താരാഷ്ട്ര ശ്രദ്ധ ലഭിച്ചു. പോർച്ചുഗലിൽ നിന്ന് റോമിലേക്ക് മടങ്ങുന്ന വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയയായിരുന്നു അദ്ദേഹം.  ശസ്ത്രക്രിയയ്ക്ക് ശേഷം മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.