കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലുള്ള നടന്‍ ദിലീപിന്‍റെ ജാമാപേക്ഷയില്‍ ഹൈക്കോടതി വിധി തിങ്കളാഴ്ച. ജാമ്യഹരജിയിൽ വാദം വ്യാഴാഴ്ച പൂർത്തിയായിരുന്നു. പ്രോസിക്യൂഷനും പ്രതിഭാഗവും ഇതുസംബന്ധിച്ച് ഹൈകോടതിയിൽ വാദം പൂർത്തിയാക്കിയിരുന്നു.
സംഭവത്തിലെ മുഖ്യ ആസൂത്രകന്‍ ദിലീപ് ആണെന്നും ഇതിന് വ്യക്തമായ തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. മുഖ്യപ്രതി പള്‍സര്‍ സുനിയുമായി ദിലീപ് നാലു തവണ നേരില്‍ കണ്ട് സംസാരിച്ചതിന് തെളിവുണ്ടെന്ന് വാദിച്ച പ്രോസിക്യൂഷന്‍ കേസ് ഡയറി കോടതിയില്‍ ഹാജരാക്കി.
അതേസമയം, ദിലീപിനെതിരേ ഗൂഢാലോചനാക്കുറ്റം നിലനില്‍ക്കില്ലെന്നും തെളിവായുള്ളത് മാധ്യമ റിപ്പോര്‍ട്ടുകള്‍ മാത്രമാണെന്ന് പ്രതിഭാഗം വാദിച്ചു. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും സുനിയുമായി ഫോട്ടോയെടുത്തത് എങ്ങനെ തെളിവാകുമെന്നും പ്രതിഭാഗം വാദിച്ചു