വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 246 റൺസിന്‍റെ മികച്ച വിജയം. ഇന്ത്യ ഉയർത്തിയ 405 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് 158 റൺസെടുക്കുന്നതിനിടെ പുറത്താകുകയായിരുന്നു. 158 റൺസിന് എല്ലാവരും പുറത്തായി.
രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്കു വേണ്ടി ജയന്ത് യാദവും ആർ.അശ്വിനും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. മുഹമ്മദ് ഷാമിയും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റുകൾ വീതവും സ്വന്തമാക്കി.
ഇന്നലെ കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 87-2 എന്ന നിലയിലായിരുന്നു. അവസാന പന്തില്‍ കൂക്കിന്‍റെ വിക്കറ്റ് നേടിയതാണ് കളി ഇന്ത്യയ്ക്ക് അനുകൂലമായത്. അതുവരെ 405 എന്ന കൂറ്റന്‍ ലക്ഷ്യം മുന്നില്‍ കണ്ടിറങ്ങിയ ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കും ഹസീബ് ഹമീദും നന്നായി പ്രതിരോധിച്ചു കളിച്ചു.
144 പന്തില്‍ 25 റണ്‍സെടുത്ത ഹമീദിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിന്‍ ആദ്യ വിക്കറ്റ് നേടി. പിന്നാലെ 54 റണ്‍സെടുത്ത കുക്കിനെ വീഴ്ത്തി ജഡേജ ഇന്ത്യയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട വിക്കറ്റ് സമ്മാനിച്ച് നാലാം ദിവസത്തെ കളി അവസാനിപ്പിച്ചു.
ഇന്ന്‍ കളി തുടങ്ങിയപ്പോള്‍ ഇന്നു കളി തുടങ്ങി ഏതാനും ഓവറുകൾക്കുള്ളിൽതന്നെ ഇംഗ്ലണ്ടിനു മൂന്നാമത്തെ വിക്കറ്റ് നഷ്ടമായി. ബെൻ ഡെക്കറ്റ് റൺസൊന്നും എടുക്കാതെ അശ്വിന്‍റെ പന്തിൽ പുറത്തായി. പിന്നാലെ രണ്ടു റൺസെടുത്ത മൊയീൻ അലിയുടെ വിക്കറ്റ് ജഡേജയും നേടി.
ജയന്ത് യാദവിന്‍റെ മികച്ച പന്തില്‍ ബെൻ സ്റ്റോക്ക്സ് (6 റൺസ്) പുറത്തായത്തോടെ ഇന്ത്യ വിജയത്തോട് അടുക്കുകയായിരുന്നു. ഇംഗ്ലണ്ടി ഏക പ്രതീക്ഷ ജോയി റൂട്ടിലായിരുന്നു. എന്നാല്‍, അതുവരെ നല്ല രീതിയില്‍ പ്രതിരോധിച്ചു കളിച്ച റൂട്ടിനെ മികച്ച പന്തിലൂടെ ഷമി പുറത്താക്കിയതോടെ ടെസ്റ്റ് സമനിലയാക്കാനുള്ള ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷ അവസാനിച്ചു. .