തിരുവനന്തപുരം: സ്കൂൾ വിദ്യാർഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ യുവതിക്ക് 13 വർഷം കഠിനതടവ്. അരുവിക്കുഴി സ്വദേശിനി  സന്ധ്യയ്ക്കാണ്  കഠിനതടവും പിഴയും ചുമത്തിയത്. തിരുവനന്തപുരത്തെ സർക്കാർ സ്കൂളിലെ വിദ്യാർഥിനിയെയാണ് തട്ടിക്കൊണ്ടുവന്ന് പീഡനത്തിന് വിധേയ ആക്കിയത്. മദ്യം കൊടുത്ത് മർദ്ദിച്ച ശേഷമായിരുന്നു പീഡനം


COMMERCIAL BREAK
SCROLL TO CONTINUE READING

ശിക്ഷയ്ക്ക് പുറമെ 50,000 രൂപ പിഴ ഒടുക്കുകയും വേണം പിഴത്തുക നൽകിയില്ലെങ്കിൽ പത്തുമാസം കൂടി ജയിൽ ശിക്ഷ അനുഭവിക്കണം. 2016 ഒക്ടോബറിലാണ് കേസിന്  ആസ്പദമായ സംഭവം നടന്നത്. ഷോർട്ട് ഫിലിം നിർമിക്കാൻ രൂപ നൽകാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയത്.


കൂട്ടുകാരികളെയും ഒപ്പം കൂട്ടിയിരുന്നു വീട്ടിലെത്തിയപ്പോൾ കൂട്ടുകാരെ പുറത്തു നിർത്തിയ ശേഷം പെൺകുട്ടിക്ക് മദ്യം നൽകിയ ശേഷം ഉപദ്രവിക്കുക ആയിരുന്നു. കൂട്ടുകാരികൾ ബഹളം വെച്ചപ്പോൾ നാട്ടുകാർ തടഞ്ഞ് പോലീസിലറിയിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രമോദ് ഹാജരായി 25 സാക്ഷികളെ വിസ്തരിക്കുകയും 26 ഹാജരാക്കുകയും ചെയ്തു ഏറെ കോളിളക്കമുണ്ടാക്കിയ കേസിനാണ് വിധി വന്നിരിക്കുന്നത്.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.