തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക്‌ 30 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. വാടനപ്പിള്ളി സ്വദേശി രഞ്ജിത്തിനെ (29)യാണ്‌ പെൺകുട്ടിയെ വിവാഹ വാ​ഗ്ധാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ട് വ്യത്യസ്ഥ കേസുകളിലായി കുന്നംകുളം ഫാസ്റ്റ്‌ ട്രാക്‌ സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

2016 ഏപ്രിൽ14നും, ഏപ്രിൽ 24നുമാണ്‌ കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്‌. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി ഊട്ടിയിലെ ഹോട്ടൽമുറിയിലെത്തിച്ച്‌ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ പാവറട്ടി പോലീസ്‌ രജിസ്റ്റർ ചെയ്ത കേസിലും, വാടാനപ്പിള്ളിയിലെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി മുളങ്കുന്നത്ത്‌ കാവിലെ ലോഡ്ജ്‌ മുറിയിൽ വച്ച്‌ പീഡിപ്പിച്ചെന്ന പരാതിയിൽ വാടാനപ്പിള്ളി പോലീസ്‌ രജിസ്റ്റർ ചെയ്ത കേസിലുമാണ്‌ വിധി.


ALSO READ:  12 വയസില്‍ താഴെയുള്ള കുട്ടികളെ AI ക്യാമറയ്ക്ക് തിരിച്ചറിയാന്‍ കഴിയും: ആന്‍റണി രാജു


അതേസമയം കണ്ണൂർ ചെറുപുഴയിൽ സ്വകാര്യബസ്സിൽ യാത്ര ചെയ്യുന്നതിനിടെ നഗ്നതാപ്രദർശനം നടത്തിയ പ്രതിയെ പിടികൂടി. ചിറ്റാരിക്കൽ നല്ലോംപുഴ സ്വദേശി ബിനുവിനെയാണ് വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. സം​ഗതി വൈറലായി മാറിയതോടെ പോലീസ് കേസെടുത്തു. ഇതിനു പിന്നാലെ ഒളിവിൽ പോയ പ്രതിയെ നീണ്ട മൂന്ന് ദിവസത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്യാൻ സാധിച്ചത്. മേയ് 28-ാം തീയതി ഞായറാഴ്ച ചെറുപുഴ ബസ് സ്റ്റാൻഡിലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്.  


ചെറുപുഴയിൽ നിന്നും തളിപറമ്പിലേക്ക് പോകാനായി നിർത്തിയിട്ട ബസ്സിലാണ് ഇയാൾ ന​ഗ്നതാപ്രദർശനം നടത്തുന്നത്. ആ സമയത്ത് ബസ്സിൽ മറ്റ് യാത്രക്കാർ ഉണ്ടായിരുന്നില്ല. ഇതോടെ യുവതി ഇരുന്നതിന് എതിർവശത്ത് ഒരു സീറ്റ് പിന്നിൽ വന്നിരുന്ന ഇയാൾ യുവതിയോട് ബസ് പുറപ്പെടുന്ന സമയത്തെപ്പറ്റി ചോദിക്കുകയും പിന്നാലെ ഇത്തരത്തിൽ പെരുമാറാനും ആരംഭിച്ചു.


യുവതി ദൃശ്യം പകർത്തുന്നുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും ഇയാൾ പിന്മാറാൻ തയ്യാറായില്ല.  ബസ്സിലെ ജീവനക്കാർ എത്തിയതോട ഇയാൾ പെട്ടെന്ന് അവിടെ നിന്നും ഇറങ്ങി പോയി. ഉടനെ തന്നെ സ്ത്രീ ജീവനക്കാരോട് ഈ കാര്യം പറഞ്ഞു. എന്നാൽ  പ്രതിയെ ജീവനക്കാരും യുവതിയും ചേർന്ന് അന്വേഷിച്ചെങ്കിലും അവിടെയൊന്നും കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് തനിക്കുണ്ടായ ദുരനുഭവം യുവതി വീഡിയോ സഹിതം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.