കോഴിക്കോട്: നാദാപുരത്ത് നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ 62 വയസ്സുകാരന് 111 വർഷം കഠിന തടവും 2.10 ലക്ഷം രൂപ പിഴയും വിധിച്ചു. മരുതോങ്കര സ്വദേശി അബ്ദുൾ നാസറിനെയാണ് നാദാപുരം പോക്സോ കോടതി ശിക്ഷിച്ചത്. ജഡ്ജി ശുഹൈബ് ആണ് വിധി പ്രസ്താവിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

2021 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടിൽ ആരുമില്ലാത്ത നേരത്ത് കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോയി മുറിയില്ഡ വെച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. പീഡനവിവരം പുറത്തു പറയാതിരിക്കാനായി ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ദേഹോപ്രദവം ഏൽപ്പിക്കുകയും ചെയ്തു. മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഐസഡിഎസ് സൂപ്പർവൈസറുടെ അന്വേഷണത്തിലാണ് പീഡനവിവരം പുറം ലോകം അറിയുന്നത്. 


ALSO READ: പാലോട് ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണം; മദ്യക്കുപ്പികളും സിസിടിവിയും മോഷ്ടിച്ചു


പിന്നാലെ തൊട്ടിൽ പാലം പോലീസ് കേസെടുക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് 19 സാക്ഷികളെയാണ് വിസ്തരിച്ചത്. 27 രേഖകൾ ഹാജരാക്കി. എന്നാൽ വിചാരണയ്ക്കിടെ ഒരു ബന്ധു കൂറുമാറിയെങ്കിലും സാഹചര്യത്തെളിവുകളുടേയും, ഡിഎൻഎ പരിശോധനയുടേയും അടിസ്ഥാനത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.