നടിയെ ആക്രമിച്ച കേസിൽ കൂടുതൽ തെളിവുകൾ പുറത്തുവരുന്നു. കൊച്ചി അബാദ് പ്ലാസയിൽ ​ഗൂഡാലോചന നടക്കുമ്പോൾ മലയാളത്തിലെ ഒരു പ്രമുഖ നടനും ഉണ്ടായിരുന്നുവെന്ന് പൾസർ സുനിയുടേതായി റിപ്പോർട്ടർ ചാനൽ പുറത്തുവിടുന്ന കത്തുകളിൽ പറയുന്നു. അബാദ് പ്ലാസയിൽ ​ഗൂഡാലോചന നടക്കുമ്പോൾ സിദ്ദിഖും മറ്റാരൊക്കെ ദിലീപിനൊപ്പം ഉണ്ടായിരുന്നുവെന്നുള്ള കാര്യം താൻ ആരോടും പറഞ്ഞിട്ടില്ലെന്നും പൾസർ സുനി കത്തിൽ പറയുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനം കിട്ടാൻ വേണ്ടിയാണോ ചേട്ടനെ അറസ്റ്റ് ചെയ്തപ്പോൾ സിദ്ദിഖ് ഓടി നടന്നതെന്നും പൾസർ സുനി ചോദിച്ചതായി കത്തിലുണ്ട്. 


മകനെ ദിലീപ് ചതിച്ചതാണെന്ന് പൾസർ സുനിയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു. കേസിനാസ്പദമായ സംഭവത്തിന് 2 വർഷങ്ങൾക്ക് മുമ്പ് തന്നെ  നടിയെ അപകടപ്പെടുത്താൻ  ഗൂഡാലോചാന നടത്തിയിരുന്നതായി പൾസർ സുനിയുടെ 'അമ്മ വെളിപ്പെടുത്തി. അതേസമയം പൾസർ സുനിയെ അപായപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും പ്രതിയുടെ 'അമ്മ പറഞ്ഞു. ജീവന് ഭീഷണി ഉണ്ടായിരുന്നതായി സുനി അമ്മയോട് പറഞ്ഞിരുന്നു.


Also Read: Actress Attack Case : ദിലീപ് മകനെ ചതിച്ചു; സംഭവത്തിന് 2 വർഷങ്ങൾക്ക് മുമ്പ് ഗൂഢാലോചന നടന്നിരുന്നുവെന്ന് പൾസർ സുനിയുടെ അമ്മ 


സംഭവത്തിലെ ഗൂഢാലോചനയിൽ പല പ്രമുഖരായ വ്യക്തികളും പങ്കാളികളായിരുന്നുവെന്ന് പൾസർ സുനി തന്നോട് അറിയിച്ചതായി 'അമ്മ പറഞ്ഞു. അതിൽ ദിലീപിന്റെ പേര് മാത്രമേ തന്നോട് വെളിപ്പെടുത്തിയിട്ടുള്ളുവെന്നും പൾസർ സുനിയുടെ 'അമ്മ പറഞ്ഞു. വിവിധ പ്രമുഖ ഹോട്ടലുകളിലായി ആണ് സംഭവത്തിന്റെ ഗൂഢാലോചന നടത്തിയതെന്നും 'അമ്മ പറഞ്ഞു.


Also Read: Actress Attack Case| നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ കൈമാറിയത് ആലുവയിലെ വിഐപി?


ജയിലിൽ പൾസർ സുനിയുടെ സഹതടവുകാരനും, കേസിലെ മറ്റൊരു പ്രതിയുമായ വിജീഷ് ആത്മഹത്യ ശ്രമം നടത്തിയിരുന്നുവെന്നും സുനിയുടെ 'അമ്മ വ്യക്തമാക്കി. ആത്മഹത്യ ശ്രമത്തിൽ  വിജീഷിന് തലയ്ക്കും, കൈകൾക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. ഇത് ആത്മഹത്യ ശ്രമം തന്നെയാണോയെന്ന് സംശയവയും പ്രകടിപ്പിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക