Kochi : നടിയെ ആക്രമിച്ച കേസിൽ (Actress Attack Case) വിഐപി താനല്ലെന്ന് കോട്ടയത്തെ വ്യവസായി അറിയിച്ചതിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ ബാലചന്ദ്ര കുമാറും (Balachandrakumar) രംഗത്തെത്തി. മെഹ്ബൂബാണ് ആ വിഐപിയെന്ന് താൻ പറഞ്ഞിട്ടില്ലെന്നാണ് സംവിധായകൻ ബാലചന്ദ്ര കുമാർ പറഞ്ഞത്. അതേസമയം അദ്ദേഹം ഇത്തരമൊരു പ്രതികരണവുമായി രംഗത്തെത്തിയതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം വിഐപിയെ കണ്ടെത്താനുള്ള പോലീസിന്റെ ശ്രമങ്ങൾ അവസാന ഘട്ടത്തിലാണെന്നും അറിയിച്ചിട്ടുണ്ട്. മുന്ന് പേരുടെ ശബ്ദ സാമ്പിളുകളാണ് ഇപ്പോൾ പരിശോധിക്കുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ കൈമാറിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തി താനല്ലെന്ന് കോട്ടയം സ്വദേശിയായ വ്യവസായി മെഹബൂബ് ഇന്ന് രാവിലെ രംഗത്ത് വരികെയായിരുന്നു.


ALSO READ: 'ആ വിഐപി ഞാനല്ല'; ദിലീപിന്റെ കേസിലെ വിഐപി താനല്ലെന്ന് വിശദീകരിച്ച് കോട്ടയം സ്വദേശിയായ വ്യവസായി


ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെക്കുറിച്ച് അറിയില്ല. വാർത്തകൾ കണ്ട് സുഹൃത്തുക്കൾ വിളിച്ചപ്പോഴാണ് ഇക്കാര്യം അറിയുന്നതെന്ന് മെഹബൂബ് പറയുന്നു. ദിലീപിന്റെ വീട്ടിൽ പോയത് ഒരു തവണ മാത്രമാണ് അത് മൂന്ന് കൊല്ലം മുമ്പാണ്. ദേ പുട്ടിന്റെ ഖത്തർ ശാഖ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് പോയത്. അന്ന് ചെല്ലുമ്പോൾ കാവ്യയും അമ്മയും അച്ഛനും ഒക്കെ ഉണ്ടായിരുന്നുവെന്നും മെഹബൂബ് വിശദീകരിച്ചു.


ALSO READ: Actress Attack case | ഫോട്ടോയിൽ കണ്ടയാളോ അത്, സംശയം ബലപ്പെടുന്നു, വിഐപിക്ക് അരികെ പോലീസ്?


ദിലീപിന്റെ സഹോദരനെയോ അളിയനെയോ അറിയില്ല. അന്വേഷണ ഉദ്യോഗസ്ഥർ ഇത് വരെ വിളിച്ചിട്ടില്ല. സംവിധായകൻ ബാലചന്ദ്രകുമാറിനെ അറിയില്ല. കണ്ടതായി ഓർക്കുന്നുപോലും ഇല്ലെന്ന് മെഹബൂബ് വ്യക്തമാക്കി. താൻ ദിലീപിന്‍റെ വീട്ടിലുള്ള സമയം ഇക്ക എന്ന് ദിലീപും കാവ്യയും വിളിക്കുന്ന ഒരാൾ അവിടെ എത്തുകയും ദിലീപിന് ഒരു പെൻഡ്രൈവ് കൈമാറുകയും ചെയ്തെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ ആരോപിക്കുന്നത്.


ALSO READ: Actress Attack Case | ആരാണ് ആ VIP? അന്വേഷണ സംഘം മുന്നോട്ട് വെച്ച ദൃശ്യങ്ങളിൽ ഒരാളെ സംശയമുണ്ടെന്ന് ബാലചന്ദ്രകുമാർ


ഒരു വിഐപിയെ പോലെ പെരുമാറിയ ഇയാൾ ദിലീപിനെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ മന്ത്രിയുടെ മുന്നിൽ ഇരുന്ന് ചീത്ത പറഞ്ഞാൽ മാത്രമെ സമാധാനം ആകൂവെന്ന് പറഞ്ഞതായും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, തനിക്ക് മന്ത്രിമാരുമായി ബന്ധമില്ലെന്നും മെഹബൂബ് പറയുന്നു. എന്തെങ്കിലും ആവശ്യത്തിന് വേണ്ടി മന്ത്രിമാരെ കാണേണ്ടി വരും. എന്നാൽ ആവശ്യങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും മെഹബൂബ് വിശദീകരിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.