കോഴിക്കോട്: ചേവായൂരിൽ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ രണ്ട് പേർ കൂടി പിടിയിലായി. അത്തോളി സ്വദേശികളായ നിജാസ്, സുഹൈബ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

പിടിയിലായവർ ഒളിവിലായിരുന്നതായാണ് സൂചന. നാല് പേർ ചേർന്നാണ് കുറ്റകൃത്യം നടത്തിയതെന്നാണ് പോലീസിൻറെ നിഗമനം. ഇവരുടെ പിന്നിൽ റാക്കറ്റുകളോ,ലഹരി കടത്ത് സംഘങ്ങളോ ഉണ്ടോ എന്നും പോലീസ് പരിശോധിക്കും.


ALSO READ:Kozhikode Gangrape: കോഴിക്കോട് യുവതിയെ നാല് പേർ ചേർന്ന് മയക്കുമരുന്ന് നൽകി ക്രൂരമായി പീഡിപ്പിച്ചു


യുവതി ബലാത്സംഗത്തിന് ഇരയായ ചേവായൂരിലെ ലോഡ്ജിനെക്കുറിച്ച് വ്യാപകമായ പരാതിയാണ് ഉയരുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ വരെയും ഇവിടെ എത്തിച്ചിരുന്നതായാണ് സൂചന. ഇതിനെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കും. ലോഡ്ജിൻറെ വിവരങ്ങളടങ്ങിയ ലെഡ്ജർ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.


അതേസമയം പീഢനത്തിന് ഇരയായ പെൺകുട്ടിയ വൈദ്യ പരിശോധനാ റിപ്പോർട്ട് ഇന്ന് ലഭിക്കും. 32 കാരിയെ പ്രണയം നടിച്ച് ഇവിടെ എത്തിച്ച ശേഷം ക്രൂരമായ പീഢനത്തിന് ഇരയാക്കുകയായിരുന്നതായാണ് സൂചന.


Also Read: Kerala Rape Cases : കേരളത്തിൽ ഈ വർഷം മെയ് വരെ റിപ്പോർട്ട് ചെയ്തത് 1,513 ബലാത്സംഗ കേസുകൾ, അതിൽ 627 കേസുകൾ ചെറിയ പെൺക്കുട്ടികൾക്കെതിരെ
പീഢനത്തിന് ഇരയായത് കൊല്ലം സ്വദേശിയായ 32 കാരിയാണ്. പെൺകുട്ടിയെ പ്രണയം നടിച്ച് ലോഡ്ജിൽ  എത്തിച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവരെ ഇന്നലെ പിടികൂടിയിരുന്നു. 


ചേവായൂരിൽ ഇതിന് മുൻപും പീഢനം അരങ്ങേറിയിട്ടുണ്ട്. മാനസിക വൈകല്യമുള്ള സ്ത്രീയെ ബസിലെത്തിച്ച് പീഢിപ്പിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൻറെ വിചാരണ നടന്നു വരികയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.