കണ്ണൂർ: Murder: തലശ്ശേരി ന്യൂമാഹിക്കടുത്ത് CPM പ്രവർത്തകനെ വെട്ടിക്കൊന്നു. പുന്നോൽ സ്വദേശി ഹരിദാസാണ് മരിച്ചത്.  മരിച്ച ഹരിദാസ് മത്സ്യത്തൊഴിലാളിയാണ്. പുലർച്ചെ രണ്ടുമണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ വീട്ടിനടുത്ത് വച്ചാണ് വെട്ടേറ്റത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മൃതദേഹം ഇപ്പോൾ തലശ്ശേരി സഹകരണ ആശുപത്രിയിലാണ്.  ഈ ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.  രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് അതിക്രൂരമായി കൊലപാതകം നടത്തിയത്. വെട്ടേറ്റ ഹരിദാസന്റെ കാൽ പൂർണമായും അറ്റുപോയ നിലയിലായിരുന്നു. അക്രമം നടന്നത് വീടിനു സമീപത്ത് വച്ചായതിനാൽ ശബ്‌ദം കേട്ട് ബന്ധുക്കളും സംഭവ സ്ഥലത്ത് എത്തിയിരുന്നു. ഇവരുടെ മുന്നിൽ വച്ചായിരുന്നു ഈ ക്രൂരമായ അക്രമം നടന്നത്.


Also Read: Murder : ഹരിപ്പാട് ബിജെപി പ്രവർത്തകന്റെ കൊലപാതകം; മുഖ്യപ്രതി പിടിയിൽ


ഹരിദാസനു നേരെയുള്ള അക്രമം തടയാൻ ശ്രമിച്ച സഹോജരൻ സുരനും വെട്ടേറ്റു. വെട്ടേറ്റ്  ​ഗുരുതരവാസ്ഥയിലായ ഹരിദാസനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.  കഴിഞ്ഞ ആഴ്ച ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലിൽ പ്രദേശത്ത് സിപിഎം  ബിജെപി സംഘർഷമുണ്ടായിരുന്നു.  


Also Read: Kodungallur Suicide : കൊടുങ്ങല്ലൂർ ആത്മഹത്യ: വേദനയില്ലാത്ത മരണത്തിന് വിഷവാതകം സ്വയം ഉണ്ടാക്കി


അക്രമം നടന്ന സ്ഥലത്തും പ്രദേശത്തുമായി കൂടുതൽ പൊലവീസിനെ വിന്യസിച്ചിട്ടുണ്ട്.  കൂടുതൽ അക്രമം ഉണ്ടാകാതിരിക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് കനത്ത ജാഗ്രതയിലാണ് പോലീസ്. ഇതിനിടയിൽ സിപിഎം പ്രവർത്തകനായ ഹരിദാസന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തലശേരി ന​ഗരസഭ, ന്യൂമാഹി പഞ്ചായത്ത് എന്നിവിടങ്ങളിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് മണിവരെയാണ് ഹർത്താൽ.


Also Read: Horoscope February 21, 2022: മേടം രാശിക്കാർക്ക് ഇന്ന് നല്ല ദിനം; വൃശ്ചികം രാശിക്കാർക്ക് ഭാഗ്യം കൂടെയുണ്ടാകും 


കൊലപാതകം നടത്തിയവരെ കണ്ടെത്താൻ ബന്ധുക്കളുടെ മൊഴി എടുത്ത പൊലീസ് അക്രമികളുടെ ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  ബന്ധുക്കളിൽ നിന്നും ലഭിച്ച മൊഴി അനുസരിച്ച് കൊലപാതകം നടത്തിയവരെ കുറിച്ച് ഏകദേശ ധാരണ പൊലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.