തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ ക്ഷേത്രം തുറക്കാൻ എത്തിയ പൂജാരിക്ക് നേരെ അജ്ഞാതരുടെ ആക്രമണം. പൂവച്ചൽ പേഴുംമൂട് ശാസ്ത ക്ഷേത്രത്തിലെ പൂജാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്. രാവിലെ 5.45ന് ക്ഷേത്രം തുറക്കാൻ എത്തിയ ക്ഷേത്ര പൂജാരി പത്മനാഭൻ (35) നാണ് മർദ്ദനമേറ്റത്. മൂന്നുപേർ രാവിലെ ക്ഷേത്രനടയിൽ നിൽക്കുകയും പൂജാരി ക്ഷേത്രത്തിലേക്ക് എത്തിയ സമയം അയാളെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. പൂജാരിയുടെ നിലവിളി കേട്ട് നാട്ടുകാരെത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടിരുന്നു. നാട്ടുകാർ ചേർന്നാണ് പത്മനാഭനെ ആശുപത്രിയിൽ എത്തിച്ചത്. ഇവർ പോലീസിലും വിവരം അറിയിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

Drugs: ഫുഡ് ഡെലിവറി ഏജന്റിന്റെ വേഷത്തിൽ മയക്കുമരുന്ന് വിതരണം നടത്തിയയാൾ പിടിയിൽ


ബെംഗളൂരു: ഫുഡ് ഡെലിവറി ഏജന്റിന്റെ വേഷത്തിൽ മയക്കുമരുന്ന് വിതരണം നടത്തിയയാൾ ബെം​ഗളൂരുവിൽ പിടിയിൽ. നഗരത്തിലെ വൈറ്റ്ഫീൽഡ് ഏരിയയിൽ നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയതെന്ന് സെൻട്രൽ ക്രൈംബ്രാഞ്ച് പ്രസ്താവനയിലൂടെ അറിയിച്ചു. ഇയാളുടെ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. സംഭവത്തിൽ മറ്റൊരാളും ഉണ്ടായിരുന്നതായും അയാൾക്കായി തിരച്ചിൽ ശക്തമാക്കിയതായും പോലീസ് അറിയിച്ചു.


പ്രതിയുടെ കൈവശമുണ്ടായിരുന്ന ഭക്ഷണ വിതരണ ബാഗിൽ നിന്ന് മൂന്ന് കിലോ കഞ്ചാവും 0.14 ഗ്രാം വീതമുള്ള 12 എൽഎസ്ഡി സ്ട്രിപ്പുകളും പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർ കണ്ടെടുത്തതായി സിസിബി പ്രസ്താവനയിൽ പറയുന്നു. ആപ്പ് വഴി ഭക്ഷണവിതരണം നടത്തുന്ന പ്രമുഖ ഭക്ഷണ വിതരണ സ്ഥാപനങ്ങളുടെ ടീ-ഷർട്ടുകളും ബാഗുകളും ഉദ്യോഗസ്ഥർ ഇയാളിൽ നിന്ന് പിടികൂടി.


Also Read: Crime: 17കാരിയെ കെട്ടിത്തൂക്കി കൊന്നു, തെളിവ് നശിപ്പിക്കാൻ മൃതദേഹം കത്തിച്ചു; അച്ഛനും ബന്ധുവും പിടിയിൽ


കേസിലെ മുഖ്യപ്രതിയും വിതരണക്കാരനും ഒളിവിലാണെന്നാണ് സെൻട്രൽ ക്രൈംബ്രാഞ്ച് പറയുന്നത്. രണ്ട് പേരും ബിഹാർ സ്വദേശികളാണ്. ഒന്നാമത്തെയാൾക്ക് ഓർഡർ ലഭിക്കുമ്പോഴെല്ലാം, കഞ്ചാവ് വിതരണം ചെയ്യേണ്ട ഉപഭോക്താവിന്റെ സ്ഥലത്തെക്കുറിച്ച് സംശയിക്കുന്ന നമ്പർ രണ്ടാമനെ അറിയിക്കാറുണ്ടായിരുന്നു. തുടർന്ന് അദ്ദേഹം ഭക്ഷണവിതരണ കമ്പനിയുടെ യൂണിഫോം ധരിക്കുകയും ആപ്പ് അധിഷ്‌ഠിത ഭക്ഷ്യ വിതരണ സ്ഥാപനങ്ങളുടെ ബാഗുകളിൽ ഒളിപ്പിച്ച് മയക്കുമരുന്ന് വിതരണം ചെയ്യുകയും ചെയ്യുകയുമായിരുന്നെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.


രണ്ടാമത്തെയാൾ ആപ്പ് അധിഷ്‌ഠിത ഫുഡ് ഡെലിവറി സ്ഥാപനങ്ങളിൽ ഡെലിവറി ഏജന്റായി ജോലി ചെയ്തിരുന്നതായും ജോലി വിട്ടശേഷം യൂണിഫോമുകളും ബാഗുകളും ദുരുപയോഗം ചെയ്‌തുവെന്നും പോലീസ് പറഞ്ഞു. രണ്ട് പ്രതികളും ബിഹാറിൽ നിന്നുള്ളവരാണെന്നും 1985 ലെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് ആക്‌ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.