നോയിഡ: ഉത്തർപ്രദേശിൽ പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവാവിനെ തല്ലിക്കൊന്നു. അലിഗഡിലാണ് ക്രൂരമായ കൊലപാതകം നടന്നത്. തോട്ടത്തിൽ നിന്നും ഒരു പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു ഓം പ്രകാശ് എന്ന യുവാവിനെ രണ്ട് പേര്‍ ചേര്‍ന്ന് വടി കൊണ്ട് തല്ലിച്ചതച്ചത്. അതേസമയം പ്രാഥമിക കര്‍മ്മങ്ങള്‍ക്കായാണ് യുവാവ് തോട്ടത്തിന് അടുത്ത് പോയതെന്നാണ് ഓം പ്രകാശിന്‍റെ സഹോദരന്‍ സത്യപ്രകാശ് പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരികെ വരുന്ന വഴിയില്‍ ഓം പ്രകാശ് തോട്ടത്തിലെ ഒരു പേരയ്ക്ക കഴിച്ചു. അതിന്റെ പേരിലാണ് രണ്ട് പേർ ചേർന്ന് ഓം പ്രകാശിനെ തല്ലിച്ചതച്ചതെന്ന് സത്യ പ്രകാശ് പറയുന്നു. പോലീസ് സംഭവ സ്ഥലത്ത് എത്തി ഓം പ്രകാശിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ അതിനോടകം ഓം പ്രകാശ് മരിച്ചിരുന്നു. സംഭവത്തില്‍ ഭീംസെന്‍, ബന്‍വാരി ലാല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.


Also Read: തിരുവനന്തപുരത്ത് നിന്ന് കാണാതായ കുട്ടികളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു: രണ്ട് പേർ പിടിയിൽ


 


ഇന്ത്യന്‍ ശിക്ഷാ നിയമം 302, 3(2) വകുപ്പുകൾ അനുസരിച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്ത്. മനേന ഗ്രാമവാസിയാണ് ഓം പ്രകാശ്. തോട്ടം ഉടമയും ബന്ധുവുമാണ് അറസ്റ്റിലായിട്ടുള്ളത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ