തിരുവനന്തപുരം: മതംമാറണമെന്ന് നിർബന്ധിച്ച് ചിറയിൻകീഴിൽ യുവാവിനെ മർദ്ദിച്ച കേസിൽ ഭാര്യാസഹോദരനെ അറസ്റ്റ് (Arrest) ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് (Police) വ്യക്തമാക്കി. ആനത്തലവട്ടം ബീച്ച് റോഡിന് സമീപം ദീപ്തി കോട്ടേജിൽ ജോർജിന്റെയും വത്സലയുടെയും മകൻ ഡോ. ഡാനിഷാണ് അറസ്റ്റിലായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസമാണ് ഡാനിഷിനെ തമിഴ്നാട്ടിലെ ഊട്ടിയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. സഹോദരി ദീപ്തിയുടെ ഭർത്താവായ മിഥുനെയാണ് ഡാനിഷ് ക്രൂരമായി മർദിച്ചത്. മിഥുൻ മതം മാറാൻ തയ്യാറാകാത്തതിനെ തുടർന്നായിരുന്നു ക്രൂരമായി മർദിച്ചത്.


ALSO READ: പതിനാലുകാരന് നേരെ അയൽവാസിയുടെ ആക്രമണം; കുട്ടിയുടെ കണ്ണിന് ​ഗുരതര പരിക്ക്


സംഭവത്തിൽ മിഥുന്റെ മാതാവ് പരാതി നൽകി. തുടർന്ന് ഡാനിഷ് ഒളിവിൽ പോകുകയായിരുന്നു. സംഭവത്തിൽ വധശ്രമം, ദളിത് പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തെളിവെടുപ്പിനിടെ മിഥുനെ ആക്രമിച്ച രീതിയും മറ്റും പ്രതി പോലീസിനോട് വിശദീകരിച്ചു.


ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ മിഥുൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. മിഥുന്റെ അമ്മ അംബിക നൽകിയ പരാതിയിലാണ് ചിറയിൻകീഴ് പോലീസ് കേസെടുത്തത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.