ഇടുക്കി: ഭർതൃവീട്ടിൽ ഇരുപത്തിയെട്ടുകാരി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ. സ്ത്രീധന പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുത്തൻ വീട്ടിൽ ജോബിഷിനെ പീരുമേട് ഡിവൈഎസ്പി അറസ്റ്റു ചെയ്തത്.  ഏലപ്പാറ ഹെലിബറിയ സ്വദേശിയായിരുന്ന എംകെ ഷീജ വെള്ളിയാഴ്ചയാണ് ഭ‍ര്‍ത്താവിൻറെ വീട്ടിൽ ആത്മഹത്യ ചെയ്തത്.  സ്ത്രീധന ബാക്കിയെച്ചൊല്ലി ഭർത്താവ് ജോബീഷും മാതാപിതാക്കളും പീഡിപ്പിച്ചതാണ് അത്മഹത്യക്ക് കാരണമെന്ന് ആരോപിച്ച് ഷീജയുടെ വീട്ടുകാ‍ർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ കേസിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ പീരുമേട് ഡിവൈ എസ്പി  ജെ കുര്യാക്കേസ് അന്വേഷണം ഏറ്റെടുക്കുകയും ഷീജയുടെ വീട്ടുകാരുടെ മൊഴികൾ രേഖപ്പെടുത്തി ശേഷം ജോബിഷിനെ ചോദ്യം ചെയ്യുകയുമുണ്ടായി. ചോദ്യം ചെയ്തപ്പോൾ ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജോബീഷിന്റെ  അറസ്റ്റ് രേഖപ്പെടുത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: നെടുമങ്ങാട് നവവധു തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ


അന്വേഷണത്തിൽ സ്ത്രീധന ബാക്കിയായ രണ്ടു പവൻ സ്വർണത്തെച്ചൊല്ലി ജോബീഷ് പലതവണ ഷീജയെ മർദ്ദിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഷീജക്ക് നൽകിയ സ്വർണ്ണത്തിന്റെ ഒരു ഭാഗം ഉപ്പുതറയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ജോബീഷ് പണയം വെച്ചിരുന്നത് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ജോബീഷിനൊപ്പം അയാളുടെ മാതാപിതാക്കളെയും കേസിൽ പ്രതി ചേ‍ർത്തിട്ടുണ്ട്. ഇവരെ അറസ്റ്റു ചെയ്യണമോ വേണ്ടയോ എന്ന കാര്യത്തിൽ കൂടുതൽ അന്വേഷണത്തിന് ശേഷം തീരുമാനിക്കും. ഇവരെയും അറസ്റ്റ് ചെയ്യും. അറസ്റ്റ് ചെയ്ത ജോബീഷിനെ റിമാൻറ് ചെയ്തിട്ടുണ്ട്.


Also Read: ക്ലാസ്സിൽ വെച്ച് കാമുകിയുടെ തലയിൽ പേൻ നോക്കുന്ന കാമുകൻ..! വീഡിയോ വൈറൽ


വെള്ളിയാഴ്ച രാവിലെയാണ് വളകോട് പുത്തൻവീട്ടിൽ ജോബിഷിൻറെ ഭാര്യയായ ഷീജയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  ഇരുവരുടെയും വിവാഹം പത്തു മാസം മുമ്പായിരുന്നു നടന്നത്. ഒന്നര ലക്ഷം രൂപയും എട്ടു പവൻ സ്വർണവുമായിരുന്നു വിവാഹത്തന് ജോബീഷിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നത്. അതിൽ പണവും ആറു പവൻ സ്വർണവും ജോബീഷിന് കൈമാറിയിരുന്നു. ബാക്കിയുള്ള രണ്ടു പവൻ സ്വർണ്ണത്തെച്ചൊല്ലി മദ്യപിച്ചെത്തുന്ന ഭർത്താവ് ജോബീഷ് ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി ഷീജ പറഞ്ഞിട്ടുണ്ടെന്ന് ബന്ധുക്കൾ മൊഴി നൽകി. ഇക്കാര്യത്തെ ചൊല്ലി ജോബീഷ് മാത്രമല്ല അയാളുടെ അച്ഛൻ ശശിയും അമ്മ കുഞ്ഞമ്മയും ഷീജയെ മാനസികമായും പീഡിപ്പിച്ചിരുന്നു. ജോലി സ്ഥലത്തു നിന്നും വീട്ടിലെത്തുന്ന ജോബീഷ് സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച് കറങ്ങി നടക്കുകയും രാത്രി തിരികെയെത്തുമ്പോൾ ശാരീരികമായി ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഇതറിഞ്ഞ വീട്ടുകാർ ഷീബയെ  വീട്ടിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ശേഷം ഏതാണ്ട് 34 ദിവസം കഴിഞ്ഞാണ് ജോബീഷ് വന്ന് ഷീബയെ കൂട്ടിക്കൊണ്ടുപോയത്.  ഇവിടന്ന് തിരികെപോയതിന്  ശേഷമായിരുന്നു ഷീബ ആത്മഹത്യ ചെയ്തത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.