കളമശേരി: പെൺക്കെണിയിൽ  കുടുക്കി പണം തട്ടാൻ ശ്രമിച്ച കേസിൽ മൂന്നു പേര് പിടിയിൽ. സ്വകാര്യ  ആശയുപത്രിയിലെ ഡോക്ടറെ ഹണിട്രാപ്പി(Honey Trap)ൽപെടുത്തി അഞ്ച്  ലക്ഷം രൂപാ തട്ടാനായിരുന്നു  പ്രതികaളുടെ ശ്രമം. സ്ത്രീയടക്കം മൂന്നു  പേരെയാണ് കേസിൽ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു പേർ  ഒളിവിലാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

22കാരിയായ അനുപമ, റോഷ്‌വിൻ, ജംഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഒന്നാം പ്രതിയായ അജ്മൽ, വിനീഷ്  എന്നിവരാണ് ഒളിവിൽ കഴിയുന്നത്. കളമശേരി സ്വദേശി ജേക്കബ് ഈപ്പന്റെ പരാതിയിലാണ് പോലീസ് (Kerala Police) ഇവരെ അറസ്റ്റ് ചെയ്തത്. ഒക്ടോബർ 21നു  രാത്രി  10.30ക്കാണ് സംഭവം.


ALSO READ | പൊതിചോറിനുള്ളില്‍ 100 രൂപ, മേരിയുടെ നന്മയ്ക്ക് ആദരമായി ഫലകവും ഒരു ലക്ഷം രൂപയും


ജേക്കബ് ഈപ്പനെ സ്ഥലക്കച്ചവടത്തിന്റെ  കാര്യം പറഞ്ഞു ഇടപ്പള്ളിയിലേക്ക്  വിളിച്ചുവരുത്തിയ അജ്മലും  സംഘവും ചേർന്ന്  ഡോക്ടറെ നിർബന്ധിച്ച്  കിടപ്പുമുറിയിലേക്ക്  കൊണ്ടു പോകുകയായിരുന്നു. തോക്കും ചുറ്റികയും കാണിച്ചാണ്  ഡോക്ടറെ ഭയപ്പെടുത്തിയത്. പിന്നീട് വിവസ്ത്രനാക്കി അനുപമയെ ഒപ്പം നിർത്തി ചിത്രങ്ങളും വീഡിയോയും പകർത്തുകയായിരുന്നു. 


പിന്നീട്, പണം  നൽകിയില്ലെങ്കിൽ ഇ ചിത്രങ്ങൾ ഡോക്ടറുടെ  ബന്ധുക്കൾക്ക് അയച്ചു കൊടുക്കുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തിരുന്നു.