പത്തനംതിട്ട: അടൂർ ചാങ്കൂറിൽ, വീട് കയറിയുള്ള അക്രമത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു.വടക്കേചരിവിൽ സുജാത ( 55) മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കുകയാണ് അന്ത്യം. മരിച്ച സുജാതയുടെ രണ്ടു മക്കൾകഴിഞ്ഞദിവസം പ്രദേശത്തെ വീട്ടിലെത്തി അക്രമം നടത്തിയിരുന്നു


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിന് പ്രതികാരം ചോദിക്കാനായി എത്തിയവരാണ് സുജാതയെ ആക്രമിച്ചത്.സുജാതയുടെ മക്കളായ സൂര്യലാൽ ചന്ദ്രലാൽ എന്നിവർ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്. സുര്യ ലാൽ  കാപ്പ കേസിലും പ്രതിയാണ്. വീട്ടില്‍ അഴിഞ്ഞാടിയ അക്രമിസംഘം വീട്ടുപകരണങ്ങളും അടിച്ചുതകര്‍ത്തിരുന്നു. കട്ടില്‍ ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങള്‍ കിണറ്റിലിട്ടശേഷമാണ് അക്രമികള്‍ മടങ്ങിയത്.


ശനിയാഴ്ച അടൂർ ഏനാത്തുണ്ടായ വഴിത്തര്‍ക്കമാണ് വീടുകയറിയുള്ള ആക്രമണത്തിലും വീട്ടമ്മയുടെ കൊലപാതകത്തിലും കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഏനാത്ത് സ്വദേശികളും സമീപവാസികളുമായ ശരണ്‍, സന്ധ്യ എന്നിവര്‍ തമ്മില്‍ വഴിത്തര്‍ക്കം നിലവിലുണ്ടായിരുന്നു. ശനിയാഴ്ച ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ സന്ധ്യയെ അനുകൂലിച്ച് ചന്ദ്രലാലും സൂര്യലാലും ഇവിടെയെത്തി. 


വളര്‍ത്തുനായയുമായാണ് സഹോദരങ്ങള്‍ സംഭവസ്ഥലത്തെത്തിയത്. ഇതിനിടെ നായ സ്ഥലത്തുണ്ടായിരുന്ന ചിലരെ കടിച്ചുപരിക്കേല്‍പ്പിച്ചു. ഇതിന്റെ പ്രതികാരമായാണ് കഴിഞ്ഞദിവസം വീടുകയറിയുള്ള ആക്രമണമുണ്ടായത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.